2020 മേയ് 30, ശനിയാഴ്‌ച

How to read the numbers from India’s Covid19 testing

An insightful way to analyze this number is to interpret it in terms of Sensitivity and Specificity of the testing criteria and Prevalence of the virus.
May 30, 2020
Written by Aakanksha Arora, Mahima and Aasheerwad Dwivedi
COVID-19 outbreak has reached every continent besides Antarctica. The disease has upended life across the globe, shutting down entire cities and countries in a span of months. One specific statistics i.e. proportion of people tested positive out of total tests performed lies at the heart of understanding the spread of the pandemic. This number not only tells us about the prevalence of the infection but also about who are actually being tested.
An insightful way to analyze this number is to interpret it in terms of Sensitivity and Specificity of the testing criteria and Prevalence of the virus. In medical diagnosis, test sensitivity is the ability of a test to correctly identify those with the disease (true positive rate), whereas test specificity is the ability of the test to correctly identify those without the disease (true negative rate). Sensitivity tells us how well the tests can pick up patients with disease and specificity measures how well the test rules out people who are tested but aren’t infected. Prevalence is simply the existing rate of infection in the population.
At a given point of time, who will be tested and who will not, is dependent on specificity of testing criteria. During the early stages of any outbreak, as a first line of defense, the testing criteria usually has high specificity; which means only people with very specific conditions are eligible for testing. In case of COVID-19, these conditions include international travel history, high fever, dry cough, shortness of breath, etc. Because of high specificity, fewer people get tested. On the other hand, high sensitivity in testing criteria attempts to capture the majority of infected population, by testing as many as possible, which helps in containment interventions. To get a deeper insight, we use Bayes’ theorem to formulate ‘Proportion of test positive’ in terms of sensitivity, specificity and prevalence.
All the efforts related to controlling the pandemic can be seen as an attempt to drive this ratio down. There are only two ways of doing so- lowering the prevalence of the infection and/ or by reducing the specificity of testing criteria i.e. testing more and more population. Most countries, including India, started with ‘highly specific’ testing criteria due to lack of testing kits and related gears, which made economic sense as well. The ‘proportion of tests positive’ would be higher in a ‘highly specific’ testing criteria as only the people who possess specific pre-requisites would be tested. But as we start testing more population including asymptomatic people, this ratio reduces.
In India, the percentage of positive cases to total tests done was around 1-2 at the beginning. It started increasing over time as testing criteria was highly specific limited to high-risk group. It is a generally noted international trend that this ratio increases before it falls or flattens. In due course, the testing criterion was gradually broadened, and a massive increase in testing was also brought about, after which the positive test percentage has flattened. In the last two weeks number of tests in India rose from 1 lakh to more than 4 lakhs. One possible explanation of this could be that the prevalence of infection did not decline, counter balancing the wide expansion in testing (reducing specificity).
Further, to get a disaggregated picture, we analyse the same ratio for different states in India, as the pandemic unfolded at different rate among states in India. First important observation from the graph is varied positive cases to test ratio across states. Tamil Nadu, Kerala and Karnataka are the states for which this ratio is strictly decreasing as expected with higher testing done now. Since the beginning of this month, in Delhi, Maharashtra and MP this ratio reduced first and has flattened recently. Gujarat is the only state where it is increasing, but this can be treated as an anomaly considering the recent outbreak of the virus in the state. On this basis we can say that for Southern States like Tamil Nadu, Kerala and Karnataka the prevalence of infection has not increased, whereas Delhi and Maharashtra seem to have increased prevalence which is counterbalancing the decreased specificity of the tests being conducted. We must also keep in mind that these states are testing at different rates, with Maharashtra and Delhi conducting more tests in comparison to other states. Of course, many other factors like demography, mobility, health infrastructure and many unknowns need to be accounted for accurately statistical analysis.
What does all this imply for India?
We have relaxed the specificity of testing criteria recently and as an outcome we can see that the proportion of tests positive has started to flatten recently. But it has not yet reduced. It could be due to either that the rate of infection has not yet reduced sufficiently or that we need to keep improving the testing efforts to achieve the optimal testing coverage. In either the case, it was necessary for us to extend the lockdown and follow the principles of social distancing. We must carry on with following these to the T to control the spread of this pandemic.

2020 മേയ് 26, ചൊവ്വാഴ്ച

നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികൾ അവരവരുടെ ക്വാറന്റീൻ ചെലവ് വഹിക്കണം എന്നത് കേന്ദ്ര നിർദ്ദേശമാണ്.

അപർണാ കുറുപ്പ്

നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾ അവരവരുടെ ക്വാറന്റീൻ ചെലവ് വഹിക്കണം എന്നത്. അത് സത്യവാങ്മൂലമായി  അതാത് എംബസികൾക്ക് എഴുതി നൽകിയാലേ നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ കയറാനാകൂ എന്നത് ഇക്കഴിഞ്ഞ 24ന് പുറത്തിറക്കിയ കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തവുമാണ്. 

കേന്ദ്രം നേരത്തെ തന്നെ ഈ നിലപാട് വ്യക്തമാക്കിയപ്പോൾ കേരളം അതിനോട് യോജിച്ചിരുന്നില്ല , ധനമന്ത്രി തോമസ് ഐസക് ഉറപ്പ് പറഞ്ഞു , എല്ലാ പ്രവാസികളുടേയും ക്വാറന്റീൻ ചെലവ് കേരള സർക്കാർ തന്നെ വഹിക്കും എന്ന്. എന്നാൽ,  ഒരു ഘട്ടമെത്തിയാൽ അത് നടപ്പാകാതെ വരും എന്നും ധനമന്ത്രി അതിനോടൊപ്പം പറയുകയും ചെയ്തു.  കേരളത്തിൽ സമൂഹ വ്യാപന സാധ്യത ദൂരെയല്ലെന്ന് മുഖ്യമന്ത്രി ഇന്ന് പറയുകയും ചെയ്തത് വ്യക്തമായി കേൾക്കണം, സ്ഥിതി മനസ്സിലാക്കണം.
നമ്മൾ ഇപ്പോൾ കടന്ന് പോകുന്നത് ഏത് ഘട്ടത്തിലൂടെയാണെന്ന്  കോവിഡ് കാലത്ത് ചീളു രാഷ്ട്രീയ ലാഭവുമായി നടക്കുന്നവർ തിരിച്ചറിയണം.

കേരളം സുസജ്ജമെന്ന് അവകാശപ്പെട്ട സമയത്ത് ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകരോ പോലീസ് സേനയോ അതേ ശക്തിയിൽ , എണ്ണത്തിൽ ഉണ്ടോ ഇപ്പോഴും ? കോവിഡ് രണ്ടാം ഘട്ടത്തിലുണ്ടായിരുന്ന കണക്കുകളിലൂടെയാണോ ഈ നാട്  ഇപ്പോൾ കടന്നു പോകുന്നത് ? 
വരുന്നവരുടെ flow അഡ്ജസ്റ്റ് ചെയ്തു കൊണ്ടുള്ള കണ്ടെയ്ൻമെന്റ് സ്ട്രാറ്റജിയാണ് കേരളത്തിൽ ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്നത്. ആ സംവിധാനവും ചിട്ടയും നിയന്ത്രണവും നശിപ്പിക്കുക, ആരോഗ്യ സംവിധാനം തകർക്കുക, കൂടുന്ന കണക്കനുസരിച്ച് പുതുക്കേണ്ടി വരുന്ന കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുക, ഭരണ സംവിധാനത്തെ പ്രതിസന്ധിയിലാക്കുക ഇതൊക്കെ ഇപ്പോൾ ഈ മഹാമാരിക്കാലത്ത് ചെയ്താൽ  ചിലർക്ക് കിട്ടുന്ന ലാഭം എന്താണ് ? 

കേരളത്തേക്കാൾ സമ്പത്ത് ഘടനയും സൗകര്യങ്ങളുമുള്ള യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ എന്തുകൊണ്ട് ഇത്രയധികം കോവിഡ് ബാധിതരുണ്ടായി, മരണമുണ്ടായി ? നിയന്ത്രണങ്ങൾ ആദ്യഘട്ടത്തിൽ പാലിക്കാതെ കൈവിട്ടു പോയതു കൊണ്ട് മാത്രം. 
കോവിഡ് മരണനിരക്കുകൾ എന്ന് തൊട്ടാണ് അവിടത്തെ മാധ്യമങ്ങൾ പോലും പുറത്ത് വിട്ടു തുടങ്ങിയത് തന്നെ?  ആ മാതൃക കേരളത്തിലും  തുടരണമെന്നാണോ പറയുന്നത് ? കൃത്യമായ വിവരങ്ങൾ പറയുമ്പോൾ  അതി വൈകാരികത വച്ച് ഇതിനെല്ലാം  ഉത്തരം കണ്ടെത്തണോ ? 

പാവങ്ങളായ പ്രവാസികളുണ്ട്, കേന്ദ്ര നിർദ്ദേശം എന്തായാലും അവരുടെ ചെലവ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകില്ല എന്ന് കരുതുന്നില്ല. അതുണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ, അതുണ്ടാകുകയും വേണം. പക്ഷെ ആ ആനുകൂല്യം അർഹിക്കുന്നവർക്കേ നൽകാവൂ . അല്ലാത്തവർ സ്വന്തമായി ചെലവ് വഹിക്കുക തന്നെയാണ് ഈ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് വേണ്ടത്, ഒരു തർക്കവുമില്ല.  ഒപ്പം, ടിക്കറ്റെടുത്ത് നൽകാനും ബസ് ഏർപ്പെടുത്താനും നിന്ന രാഷ്ട്രീയപാർട്ടികൾക്ക്  ഈ ക്വാറന്റീൻ ചെലവും  ഞങ്ങൾ ഏറ്റെടുക്കാമെന്ന് പറയാൻ കഴിഞ്ഞാൽ അതും സംസ്ഥാനത്തിന് കൂടുതൽ സഹായകരമാകാതിരിക്കില്ല , ശരിയല്ലേ ? 

നിയന്ത്രണം പാലിക്കുന്നതിനെക്കുറിച്ച് എന്തെഴുതിയാലും അതിനർത്ഥം പുറത്ത് നിന്ന് ആളുകൾ വരേണ്ട എന്നാണെന്ന് വ്യാഖ്യാനിക്കുന്നവരാണ് പലരും. അവർക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. അവർ അതിന് മറയാക്കുന്നത് അതി വൈകാരികത മാത്രമാണ്. അവർ ഇരയാക്കുന്നത്  നാട്ടിലേക്കെത്താൻ ആശങ്കയോടെ നിൽക്കുന്നവരെയാണ് , അവരെ  പേടിപ്പിച്ചുകൊണ്ടാണ്.   
കേരളത്തിലുള്ളവരുടെ മാത്രമല്ല, കേരളത്തിൽ എത്തുന്നവരുടേതടക്കം  ജീവനുകൾ നഷ്ടപ്പെടുന്നതിനെ  കുറിച്ചല്ല ഇക്കൂട്ടരുടെ ചിന്ത , പകരം സൗകര്യങ്ങൾ  ഒരുക്കുന്നതിൽ ഭരണകൂടവും ആരോഗ്യ സംവിധാനവും  തോറ്റു കുമ്പിട്ടു എന്ന് സമ്മതിപ്പിക്കുക,  അതാഘോഷിക്കുക അത് മാത്രമാണ്  ലക്ഷ്യം. 

അത്ര വലിയ ദുരന്തങ്ങൾ!!
ഞങ്ങളും നിങ്ങളും എന്ന വേർതിരിവുണ്ടാക്കി അതിലൂടെ ലാഭം കൊയ്യാൻ നടന്നാൽ പകരം എത്രപേരുടെ ജീവനുകളാണ് കൊടുക്കേണ്ടി വരിക ?
അതിൽ ഞങ്ങൾ, നിങ്ങൾ വേർതിരിവുണ്ടാകുമോ ??  

(NB. ക്വാറന്റീൻ മന്ത്രിമാർക്ക് ബാധകമല്ലെന്ന് പറഞ്ഞ് നടഞ്ഞ സദാനന്ദഗൗഡയെ പിടിച്ച് ക്വാറന്റീനിലാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ആർക്കൊക്കെ ബാധകമാകണമെന്ന് രാഷട്രീയക്കാർ ക്ലാസെടുക്കുന്ന കാലത്ത് ഇത് ചെറുത്!)

https://www.facebook.com/1950367101878608/posts/2681503202098324/

2020 മേയ് 24, ഞായറാഴ്‌ച

യഥാർത്ഥ നേതൃത്വത്തിന്റെ ശക്തി.

മുരളി തുമ്മാരുകുടി

"ഉത്തരവാദിത്തങ്ങൾ അവ ഏറ്റെടുക്കാൻ കഴിവുള്ളവരുടെ ചുമലിലേക്ക് സ്വാഭാവികമായി ചെന്നെത്തും (Responsibilities gravitate to the person who can shoulder them.”) എന്ന് പറഞ്ഞത്  പത്തൊമ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ എഴുത്തുകാരനും തത്വ ചിന്തകനുമായ എൽബെർട്ട് ഹബ്ബാർഡ് ആണ്.

പ്രളയകാലത്തും കൊറോണക്കാലത്തും ഒക്കെ നമ്മുടെ മുഖ്യമന്ത്രി  ശ്രീ  പിണറായി  വിജയനെ അടുത്തു നിന്നും അകലെ നിന്നും ഒക്കെ കാണുമ്പോൾ ഞാൻ ഓർക്കുന്നത്  ഈ വരികളാണ്.

" തലമുറയിൽ ഒരിക്കൽ മാത്രം വരുന്നത്,  നൂറു വർഷത്തിൽ ഒരിക്കൽ മാത്രം വരുന്നത്" എന്നൊക്കെ നാം ആലങ്കാരികമായി പറയുന്ന ദുരന്തങ്ങളും വെല്ലുവിളികളും ഒക്കെ ഒന്നിന് പുറകെ ഒന്നായി വരുമ്പോഴും ആ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തികച്ചും ഉറപ്പുള്ള ചുമലുകളുമായി അദ്ദേഹം നമ്മെ നയിക്കുകയാണ്.

നമ്മുടെ സിവിൽ സർവ്വീസ് മുതൽ ആരോഗ്യ സംവിധാനം വരെ ,  ഏറ്റവും ഒത്തൊരുമയോടെ,  അവരും നമ്മളും ചിന്തിച്ചിരുന്നതിനും അപ്പുറം കാര്യക്ഷമതയോടെ,  പ്രവർത്തിക്കുന്നത്  നമ്മൾ കാണുന്നില്ലേ ?.   വൈകുന്നേരം അഞ്ചുമണിക്ക് ടെലിവിഷനിൽ അദ്ദേഹം വരാൻ ആളുകൾ നോക്കിയിരിക്കുന്നതും, അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നതും അത് കേട്ട് സുഖമായി ഉറങ്ങുന്നതും ഒക്കെ  ഇപ്പോൾ പതിവല്ലേ  ?. ഇതൊക്കെയാണ് യഥാർത്ഥ നേതൃത്വത്തിന്റെ ശക്തി.

ഓരോ ജനതക്കും അവർ അർഹിക്കുന്ന നേതൃത്വം ആണ്  ഉണ്ടാകുന്നതെന്നൊക്കെ തത്വങ്ങൾ ഉണ്ട്. അപ്പോൾ ഇത് നമ്മുടെ കൂടെ കഴിവാണെന്ന് വിശ്വസിക്കാം, കുഴപ്പമില്ല. വേണമെങ്കിൽ  ഈ ദുരന്തകാലത്ത് ഇങ്ങനെ ഒരു നേതൃത്വം ഉണ്ടാകാനുള്ള യോഗ്യതയൊക്കെ നമുക്കുണ്ടോ എന്ന് കൂടുതൽ ആത്മാർത്ഥതയോടെ  നമുക്ക് സ്വയം വിലയിരുത്താം.

എന്നിട്ട് അതിന്റെ ഉത്തരം എന്താണെങ്കിലും ഈ കൊറോണക്കാലത്ത് നമ്മുടെ നേതൃത്വത്തിന്റെ നിലവാരത്തോട് ഒത്തു നിൽക്കാൻ ശ്രമിക്കാം.

സമൂഹം ഒരു വെല്ലുവിളിയിലൂടെ കടന്നു പോകുന്ന കാലത്ത് എന്തായിരിക്കണം  നേതൃത്വം എന്ന വിഷയത്തിൽ എന്റെ പാഠ പുസ്തകമായ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ.

 
മുരളി തുമ്മാരുകുടി

https://bit.ly/3daGH1a

വീണ്ടും ബെവ്‌കോയുടെ ഓൺലൈൻ മദ്യവില്പനക്കായുള്ള ആപ്പിനെക്കുറിച്ചു തന്നെ ..


ഈ ആപ്പിനെപ്പറ്റി ആദ്യത്തെക്കുറിപ്പ് എഴുതുന്നത് മെയ് 19-ന് കോൺഗ്രസ് IT സെൽ ക്യാമ്പയിൻ തുടങ്ങിയപ്പോഴാണ് ... ആപ്പിന്റെ നാൾവഴികളും ടെൻഡർ നടപടികളും ആദ്യത്തെക്കുറിപ്പിൽ വിശദീകരിച്ചിരുന്നു ... കൃത്യമായ ടെണ്ടർ നടപടികൾ പാലിച്ച് സുതാര്യമായി തന്നെയാണ് നടപടികൾ പൂർത്തീകരിച്ചതെന്ന് അന്നേ പറഞ്ഞിരുന്നു ... 

"കോടികളുടെ വെട്ടിപ്പ്" എന്ന് പാടിയവരോട്  അന്നുതന്നെ പറഞ്ഞിരുന്നു അത്യാവശ്യം എക്സ്പീരിയൻസുള്ള ഒരു IT പ്രൊഫെഷനലിനു കിട്ടുന്ന മാസശമ്പളത്തോളമുള്ള തുകയേ  മൊത്തത്തിൽ ഈ ആപ്പിനായി അവർ ബെവ്‌കോയിൽ നിന്നും ഈടാക്കുന്നുള്ളൂ എന്ന്  .. യഥാർത്ഥ തുക അറിയാമായിരുന്നിട്ടും പറയാതിരുന്നത് അതൊരു കോൺഫിഡൻഷ്യൽ ഇൻഫർമേഷൻ ആയതുകൊണ്ടുതന്നെയാണ് ...  അതാണ് ഇന്നലെ ചില ചാനലുകൾ പുറത്തുവിട്ട രണ്ടുലക്ഷത്തി എൺപത്തഞ്ചായിരം രൂപ ... അതിനെയാണ് കോടികളുടെ വെട്ടിപ്പ് എന്നൊക്കെ കോൺഗ്രസിന്റെ IT സെല്ലുകാർ പാടി നടന്നത് ... << https://www.facebook.com/jathin.das.14/posts/10157398468043263 >>

പിന്നെ അവർ  ഉയർത്തിയത് കുപ്പിക്ക് അൻപത് പൈസ എന്ന പ്രചാരണമാണ് ... അതും നുണയാണെന്നും അത് ബെവ്‌കോ ചാർജ് ചെയ്യുന്നതാണെന്നും അതിൽ ഒരുപൈസപോലും ഈ ആപ്പുണ്ടാക്കിയ കമ്പനിക്ക് കിട്ടുന്നില്ലായെന്നും പറഞ്ഞിരുന്നു ... ഈ ആപ്പ് ഡെവലപ്പ് ചെയ്യാൻ എത്രപേർ വർക്ക് ചെയ്യുന്നുണ്ടെന്നും എത്രമണിക്കൂർ അവർ ഇതിന്റെ ഡെവെലപ്മെന്റിനായി വർക്ക് ചെയ്യുന്നുണ്ടെന്നുമടക്കമുള്ള ഡീറ്റെയിൽസ് എടുത്തശേഷമാണ് ഒരു 40000 USD വരെ One Time Cost ആയി ചാർജ് ചെയ്യാവുന്ന ഒരു ആപ്ലിക്കേഷൻ ആണിതെന്ന് പറഞ്ഞത്.. എന്നിട്ടും എന്തുകൊണ്ടിവർ ഇത്രക്ക് തുച്ഛമായ തുക മാത്രം വാങ്ങുന്നു എന്നതിന്റെ സാധ്യതകളും പറഞ്ഞിരുന്നു ... അതിങ്ങനെയാണ്  - "ഈ അപ്ലിക്കേഷൻ ഉണ്ടാക്കുന്നതിലൂടെ കമ്പനിക്ക് കിട്ടുന്ന വിസിബിലിറ്റി ആണ് ... ഇതൊരു സ്റ്റാർട്ടപ്പ് ആണ് .. അവരെ സംബന്ധിച്ചടുത്തോളം ഇത്രയും വലിയ user base ഉള്ള ഒരു പ്രോഡക്റ്റ് ഉണ്ടാക്കി വിജയിപ്പിച്ചെടുക്കുക എന്നത് വലിയൊരു റഫറൻസ് പോയിന്റ് ആണ്... അതും സർക്കാർ മേഖലയിലുള്ള കസ്റ്റമർ കൂടിയാകുമ്പോൾ അതിന്റെ മൂല്യം കൂടും .. നാളെ ഇതൊരു റഫറൻസ് പോയിന്റ് ആയി അല്ലെങ്കിൽ success story ആയി ഇവർക്ക് പുതിയ കസ്റ്റമറുടെ അടുത്തുപോകുമ്പോൾ പറയാൻ പറ്റും , അത് കേസ് സ്റ്റഡി ആയി കാണിക്കാൻ പറ്റും" <<https://www.facebook.com/jathin.das.14/posts/10157404313083263 >>

വെറും  സാധാരണക്കാരനായ എന്നെപ്പോലൊരാൾക്ക്  ഇത്രയും ഡാറ്റ ശേഖരിക്കാൻ പറ്റുമെങ്കിൽ   ക്യാബിനറ്റ് പദവിയുള്ള , നാലുവർഷം മുൻപുവരെ ആഭ്യന്തര മന്ത്രിയായിരുന്ന ഒരാൾക്ക് ഇതൊക്കെ ശേഖരിക്കുന്നത് പൂപറിക്കുമ്പോലെ ഈസിയായി നടക്കുന്ന കാര്യമാണ് .. എന്നിട്ടും അതുചെയ്യാതെ രമേശ് ചെന്നിത്തല ഇമ്മാതിരി അസംബന്ധ നാടകങ്ങൾ കളിക്കുന്നത് എന്തുകൊണ്ടായിരിക്കും?  തന്നെ കളിയാക്കാനും കോമാളിയാക്കി ചിത്രീകരിക്കാനും "സൈബർ സഖാക്കൾ" ഇറങ്ങുന്നു എന്നാണ് രമേശ് ചെന്നിത്തലയുടെ ഇരവാദം .. സത്യത്തിൽ  വസ്തുതയുടെ കണികയില്ലാത്ത കാര്യങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തല സ്വയം പരിഹാസ്യനായി മാറുന്നു എന്നതല്ലേ വസ്തുത... ഇന്നലെ BevQ , അതിനുതലേദിവസം  റേഷൻ കാർഡ് വിവരം... അവാസ്തവങ്ങൾ ഉന്നയിച്ച് നിങ്ങൾ തന്നെയല്ലേ  പ്രതിപക്ഷ നേതാവേ നിങ്ങളുടെ ക്രെഡിബിലിറ്റി ഇല്ലാതാക്കുന്നത് ? നിങ്ങൾ പറയുന്ന നുണകളുടെ സത്യാവസ്ഥപറയുക മാത്രമല്ലേ "സൈബർ സഖാക്കൾ" ചെയ്യുന്നുള്ളൂ ... നിങ്ങൾ നുണപറച്ചിലും കുത്തിത്തിരിപ്പും അവസാനിപ്പിച്ചാൽ പ്രശ്നം തീരില്ലേ ?

2020 മേയ് 23, ശനിയാഴ്‌ച

സ്വകാര്യ മേഖലയെ പൂർണ്ണമായും ഒഴിവാക്കി IT സിസ്റ്റം വികസിപ്പിച്ചെടുക്കാൻ ഒരു സർക്കാരിനും കഴിയില്ല .

സർക്കാരിന്റെ എല്ലാ പ്രൊജെക്ടുകളും  IT മിഷനും സി-ഡിറ്റിനും കൊടുക്കണം എന്നു പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തലയോക്കെ കേരള സ്റ്റേറ്റ് IT മിഷനോടും സി-ഡിറ്റിനോടും  കാണിക്കുന്ന സ്നേഹം കാണുമ്പൊൾ ചിരി വരുന്നുണ്ട്... ചില കണക്കുകൾ പറയാം ... 

ഇതിനോടൊപ്പം ഒരു ചിത്രം കൊടുക്കുന്നു ... കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ടെക്നോപാർക്കിലെ ഒരു സ്വകാര്യ കമ്പനിക്ക് മാത്രം കൊടുത്ത പ്രോജക്ടുകളുടെ കണക്കാണത് ... നോട്ട് ദി പോയിന്റ് -  ഒരൊറ്റ സ്വകാര്യ കമ്പനിക്ക് മാത്രം കൊടുത്ത വർക്കുകളുടെ കാര്യമാണ് പറഞ്ഞു വരുന്നത് .. അതിൽ കേരള പോലീസിന്റെ പ്രൊജെക്ടുകളും ഉണ്ട് ... ആരാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത് എന്ന്  പ്രത്യേകം പറയേണ്ടതില്ലല്ലോ ... 

അന്നൊന്നും IT മിഷനും സി-ഡിറ്റും ഇവിടെ ഉണ്ടായിരുന്നില്ലേ എന്ന് ഞാൻ ചോദിക്കുന്നില്ല ... ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുമ്പോൾ നിങ്ങൾക്കിതിൽ വിരോധാഭാസം തോന്നുന്നില്ലേ എന്ന് ഇവരോടൊക്കെ ചോദിച്ചാൽ വിരോധാഭാസം പോയി തൂങ്ങിച്ചാവും ... 

ഇതു കൂടാതെ മറ്റൊരു 70 ലക്ഷം കൂടി KYR Data plus എന്നറിയപ്പെടുന്ന അധിക വിവരങ്ങൾ , റേഷൻ കാർഡ് നമ്പർ , ഇലക്ഷൻ കാർഡ് നമ്പർ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ  ഡാറ്റാ ശേഖരണത്തിനായി ഒരു സോഫ്റ്റ്‌വെയർ ഉണ്ടാക്കാൻ ഇതേ കമ്പനിക്ക് കൊടുത്തിട്ടുണ്ട് ... കെൽട്രോണിന് കൊടുത്ത കരാറാണ് അവർ  മൂന്നാമതൊരു സ്വകാര്യ കമ്പനിക്ക് കൊടുത്തത്.. വിവര സ്വകാര്യതയെപ്പറ്റിയുള്ള ആശങ്കയൊന്നും ഇവിടെ  ബാധകമല്ലല്ലോ കാരണം "കരാർ കൊടുക്കുന്നത് ഞമ്മളല്ലേ, ഞമ്മക്ക് മനസ്സാക്ഷിയുടെ പിൻബലമുണ്ട് "..

സ്വകാര്യ കമ്പനിക്ക് ഈ വർക്കുകൾ കൊടുത്തതിൽ തെറ്റുപറയാൻ ഞാനില്ല . അവർക്കതിനുള്ള കഴിവുള്ളതു കൊണ്ടായിരിക്കും കൊടുത്തത് ....  ഈ സർക്കാർ വന്ന ശേഷവും സ്വകാര്യ കമ്പനികളുടെ സേവനം തേടിയിട്ടുണ്ട് .. കാരണം 99 ശതമാനവും സ്വകാര്യ മേഖലയാൽ നിയന്ത്രിക്കപ്പെടുന്ന ഒരിടമാണ് IT എന്നുപറയുന്നത് .. IT മേഖലയിലെ  ഏറ്റവും മികച്ച നൈപുണ്യം (skill set)  ഉള്ളതും സ്വകാര്യ കമ്പനികളുടെ  കൈകളിലാണ് ... സ്വകാര്യ മേഖലയെ പൂർണ്ണമായും ഒഴിവാക്കി IT സിസ്റ്റം വികസിപ്പിച്ചെടുക്കാൻ ഒരു സർക്കാരിനും കഴിയില്ല .. നൂറ്റൊന്നു ശതമാനം ഉറപ്പുള്ള കാര്യമാണത് ... പക്ഷെ നിങ്ങളിടുമ്പോൾ  ബർമുഡയും  ഞങ്ങളിടുമ്പോൾ വള്ളി ട്രൗസറുമാകുന്ന നിങ്ങളുടെ ഏർപ്പാടിനോടാണ് വിയോജിപ്പ് ... അതു കൊണ്ടു തന്നെ ഇമ്മാതിരി വർത്തമാനങ്ങൾ പറയുമ്പോൾ ഒന്ന് കണ്ണാടിയിൽ നോക്കണം ...

ഒരു സിസ്റ്റം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, ഉള്ള സിസ്റ്റത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിവുള്ള ഒരു നേതൃത്വവും വേണം.

ലോകത്തെ വികസിതവും സമ്പന്നവുമായ രാഷ്ട്രങ്ങൾ പോലും കൊറോണ വൈറസ് സൃഷ്ടിക്കുന്ന കൊവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നിൽക്കുമ്പോൾ പരിമിതകളുടെ നടുവിൽ നിന്ന് കേരളം അതിനെ എങ്ങനെ നേരിടുന്നു...  

* കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതൽ തന്നെ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനും പൊതുജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി നടപ്പിലാക്കാനും സന്ദർഭോചിതമായ ഇടപെടൽ കാരണം പകർച്ചവ്യാധിയെ തുടക്കത്തിൽതന്നെ നിയന്ത്രണവിധേയമാക്കാനും കേരളത്തിലെ ഇടത് പക്ഷ സർക്കാറിന് സാധിച്ചിട്ടുണ്ട്.

* പ്രാഥമികാരോഗ്യകേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നിവ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യമേഖലയെ സമന്വയിപ്പിച്ചു കൊണ്ട് പൊതുജനാരോഗ്യ സംവിധാനത്തെ ഒന്നിച്ച് ചേർത്ത് നിർത്തി കോവിഡ്  പ്രതിരോധത്തിന് സജ്ജമാക്കാൻ സർക്കാറിന് സാധിച്ചു. മുഴുവൻ ആരോഗ്യ വകുപ്പും -- അങ്ങ് മുകളിൽ ആരോഗ്യ മന്ത്രി മുതൽ - ആരോഗ്യ സെക്രട്ടറി - ഡോക്ടർമാർ തുടങ്ങി താഴെ ആശ വർക്കർ വരെ എണ്ണയിട്ട യന്ത്രം പോലെ ഒരേ ദിശയിൽ ഒരേ മനസ്സോടെ അർപ്പണ ബോധത്തോടെ പ്രവർത്തിച്ചു. 

* വൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ പലരാജ്യങ്ങളും കൊവിഡ് 19 ചികിത്സയ്ക്ക് പണം ഈടാക്കിയിരുന്നു എന്നാൽ, അതേ സമയം കേരളത്തിൽ പരിശോധനയും ചികിത്സയും മാത്രമല്ല  ഭക്ഷണം ഉൾപ്പടെ മുഴുവൻ ചെലവുകളും സമ്പൂർണ്ണമായും സൗജന്യമായിരുന്നു.

* ഈ ദുരന്ത സമയത്ത് തന്നെ ജനങ്ങളുടെ മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കും പ്രാധാന്യം കൊടുത്ത ഏക സർക്കാർ കേരളത്തിലെ ഇടത് പക്ഷ സർക്കാർ ആണ്. 

         - സാമ്പത്തിക സ്റ്റാറ്റസ് നോക്കാതെ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ റേഷൻ, സൗജന്യ കിറ്റ്, 

        - ഭക്ഷണത്തിനുവേണ്ടി കമ്മ്യൂണിറ്റി കിച്ചൻ, 

        - സാമൂഹിക  പെൻഷനുകൾ കുടിശ്ശിക അടക്കം ഈ സാമ്പത്തിക ഞെരുക്കത്തിനിടയിൽ പോലും  കൊടുത്തു തീർക്കുക. 

* ആശാ വർക്കർമാർമാരെ ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച സർക്കാർ . 
         - കൃത്യമായ ഹോം ക്വാറന്റീൻ ഉറപ്പു വരുത്തി സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം പരിധി കടക്കാതെ സൂക്ഷിക്കുന്നതിൽ നിർണായക പങ്ക് ഇവരുടേതാണ്. 
          - വിദേശത്തു നിന്നോ സംസ്ഥാനത്തിനു പുറത്തു നിന്നോ എത്തുന്നവരുടെയും അതിഥി തൊഴിലാളികളുടെയും വിവരം  ശേഖരിക്കുക , നിരീക്ഷണത്തിലുള്ള വീടുകളിൽ നേരിട്ടു സന്ദർശിക്കുക,  രോഗലക്ഷണങ്ങളുണ്ടോയെന്ന് അന്വേഷിക്കുക. 
           - നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങിയാൽ ആ വിവരങ്ങൾ ബന്ധപ്പെട്ടവർക്കു കൈമാറുന്നു.  
            - നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സമൂഹ അടുക്കളയിൽ നിന്നു ഭക്ഷണവും ഭക്ഷ്യ കിറ്റുകളുമെത്തിക്കുന്നു. ആവശ്യമുള്ളവർക്കു മരുന്നുകൾ ലഭ്യമാക്കുന്നു. മാനസിക സമ്മർദ്ദമുള്ളവർക്കു കൗൺസലിങ് ലഭ്യമാക്കുന്നു.  

* ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വം. 
         - വളരെ എളുപ്പത്തിൽ കാണാൻ പറ്റുന്ന വ്യക്തി 
         - 24 മണിക്കൂറും  അവൈലബിൾ ആയിട്ടുള്ള വ്യക്തി 
         - ഒരു ക്ലിനിക്കൽ മനസ്സിന്റെ ഉടമ 
         - ക്ഷമയുടെ നിറകുടമായ വ്യക്തി
         - അന്ധവിശ്വാസത്തിന് മുകളിലായിരിക്കണം ശാസ്ത്രം എന്ന മുദ്രാവാക്യം എപ്പോഴും ഉയർത്തിപിടിക്കുന്ന വ്യക്തി. 

ടൈംസ് ഓഫ് ഇന്ത്യ കേരളത്തിന്റെ അഭിമാനമായ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ കുറിച്ച് എഴുതിയതാണ്. ഒരു ദിവസം 19 മണിക്കൂറിലേറെ കർമ്മ നിരതയായിരിക്കുന്ന ടീച്ചറുടെ പ്രവർത്തനം ലോക രാജ്യങ്ങൾ തന്നെ മാതൃക ആക്കേണ്ടതാണ് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ ചെയ്തത്. 
         - ഏത് ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന ആരോഗ്യ മന്ത്രി കോവിഡ്മായി ബന്ധപ്പെട്ട എല്ലാ ഡാറ്റയുടെയും കാര്യത്തിൽ ഫുള്ളി അപ്പ്ഡേറ്റഡ് ആണ്. ഏത് പാതി രാത്രി വിളിച്ചു ചോദിച്ചാലും ഏത് കൊച്ചു കാര്യം പോലും ഡീറ്റെയിൽഡ് ആയി പറയത്തക്ക രീതിയിൽ അപ്പ്ഡേറ്റഡ്.

* ഏറ്റവും പ്രധാനം തലപ്പത്തുള്ള ആൾ തന്നെ. അത് മറ്റാരുമല്ല മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ. അക്ഷരാർത്ഥത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന പോരാളി.  ഓഖിയും രണ്ട്‌ പ്രളയവും പിന്നെ നിപ്പായും തകർത്തെറിഞ്ഞ, ഇപ്പോൾ കൊറോണ തകർത്തെറിയാൻ ശ്രമിക്കുന്ന കേരളത്തെ  മുന്നിൽ നിന്നും നയിക്കുന്ന പോരാളി. 

          - "അംഗനവാടികളും പ്രവർത്തിക്കില്ല, 
പക്ഷെ അംഗനവാടിയിലെ കുട്ടികളുടെ ഭക്ഷണം ഉണ്ടാവുമല്ലോ? അത് അവരുടെ വീടുകളിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും" എന്ന് പറഞ്ഞ ആ കരുതലിൽ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു. 

          - കൊറോണയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം മറികടക്കാൻ  20,000 കോടി രൂപയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ചു. 
        
ഒരു സിസ്റ്റം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല, ഉള്ള സിസ്റ്റത്തെ കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ കഴിവുള്ള ഒരു നേതൃത്വവും വേണം. അവിടെയാണ് പിണറായിയെ പോലുള്ള മുഖ്യമന്ത്രിയുടെ വില നമുക്ക് മനസ്സിലാവുക. ( കേരളത്തെക്കാൾ വലിയ സിസ്റ്റം ഉള്ള അമേരിക്കയിലും ബ്രിട്ടനിലും ട്രംപും ബോറിസ് ജോൺസണും കോവിഡിനെ നേരിട്ടത് എങ്ങനെ എന്ന് കൂടി ഓർക്കുക. ട്രംപ് തന്നെ ക്വാറന്റൈനിൽ പോകേണ്ടി വന്നു. ബ്രിട്ടനിൽ ആകട്ടെ പ്രധാന മന്ത്രി ബോറിസ് ജോൺസണും ആരോഗ്യ മന്ത്രിക്കും കോവിഡ് പിടിപെട്ടിരുന്നു. ) 

Dr Shanavas AR

2020 മേയ് 21, വ്യാഴാഴ്‌ച

ജീവൻ രക്ഷിക്കുകയാണ് നമുക്ക് ഇന്നാവശ്യം ബാക്കിയൊക്കെ നമുക്കുണ്ടാക്കാം സർക്കാർ ഒപ്പമുണ്ട്

" കടക്ക് പുറത്ത് " എന്ന് ആദ്യമായി കേട്ട ചാനൽ കിങ്കരന്മാർ നാടു നീളെ മണ്ടിനടന്നു. ശീതീകരിച്ച ചാനൽ മുറികൾ പിണറായി വിരുദ്ധതയുടെ കളിയരങ്ങായി. അതേ പത്രപ്രവർത്തകരും ചാനൽ വിശകലന വിശാരദന്മാരും അനുസരണാരാമന്മാരായി രണ്ടു മാസമായി ആ പിണറായി വിജയനെ സസൂക്ഷ്മം കേൾക്കുകയാണ് ! ചോദ്യങ്ങൾ ചോദിക്കാൻ തല പുകയ്ക്കുകയാണ്. അർഹമായതിന് കൃത്യമായ മറുപടി. അല്ലാത്തവ പിന്നീടൊരിക്കലും ചോദിച്ചു കൂടാ എന്ന പാഠവും. അവരെ സംബന്ധിച്ച് ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്ന വലിയ മാധ്യമ ചോദ്യത്തിനു ലഭിക്കുന്ന പഴുതടച്ച ഉത്തരങ്ങളാണ് ഓരോ പത്രസമ്മേളനവും. ക്ലാസ് എടുക്കുന്നത് ദേശീയ മാധ്യമങ്ങൾ ഊഴം കാത്തുനിൽക്കുന്ന കേരള മുഖ്യമന്ത്രി സാക്ഷാൽ പിണറായി വിജയനും. മറുപടികളെല്ലാം സൗമ്യം, ശാന്തം, ദീപ്തം, വിജ്ഞാനപ്രദം! ഇരുപത് വർഷക്കാലം പിണറായി വേട്ട മുഖ്യ അജണ്ട ആക്കിയവർക്ക് കാലം കരുതിവെച്ച കാവ്യനീതി ! 
           ഓരോ ക്‌ളാസ്സുകളും അവർക്ക് മാർകേസിന്റെ മാജിക്കൽ റിയലിസത്തിന്റെ വിസ്മയമാണ് സമ്മാനിച്ചത്. പിണറായിയെക്കുറിച്ച് മാധ്യമ വർഗം രൂപപ്പെടുത്തിയ ബോധത്തിന്റെ തിരുനെറ്റിമേൽ ആഞ്ഞുപതിച്ച ആഗ്നേയാസ്ത്രങ്ങളായിരുന്നു അവയോരോന്നും. ചിലരുടെ മസ്തിഷ്‌കം പിളർന്നു അത് പുറത്തേക്കു പാഞ്ഞു. 
            പിണറായിക്ക് എന്തുപറ്റി? ചിലർ കണ്ണു മിഴിക്കുന്നു. മറ്റുചിലർ ആന്തരികമായ ഏതോ വിഷാദത്തിന് അടിപ്പെടുന്നു. ഈ പിണറായിയെ ഉൾക്കൊള്ളാനാവാതെ പ്രതിപക്ഷത്ത ഇളവൻ മുതൽ മൂപ്പൻവരെ സംത്രാസപ്പെടുന്നു. അപകടം മണത്തറിഞ്ഞ ബുദ്ധി രാക്ഷസന്മാർ ആർത്തു വിളിച്ചു. ഇത് അന്താരാഷ്ട്ര പി ആർ ഒ വർക്ക് ആണ് !, ചിലർ ഇതിനെ 6 മണി തള്ളാക്കിക്കണ്ട് ആത്മ നിർവൃതി പൂണ്ടു. യുവ തുർക്കികൾ മുഖപുസ്തകത്തിൽ തള്ളോട് തള്ള്. അങ്ങനെ സ്വയം ഇളിഭ്യരാവാൻ അവർ സ്വന്തം മേച്ചിൽപ്പുറങ്ങൾ തേടി. മറ്റുചിലർ ഇത് വൺ മാൻ ഷോ ആണെന്ന് നിർവൃതി കൊണ്ടു. എന്തെങ്കിലും ചെയ്തില്ലെങ്കിൽ നാം പ്രളയത്തിൽ പിഴുതടിയുന്ന പാഴ്മരമാകുമെന്നു അവർ ശരിയായി തിരിച്ചറിഞ്ഞു. അതിനെത്തുടർന്നു വന്ന സംഭവ പരമ്പമ്പരകളാണ് മദ്യഷാപ്പ് മുതൽ സ്കൂൾ പരീക്ഷ വരെയുള്ള പൊറാട്ട് നാടകങ്ങൾ. അങ്ങനെ സകല ഞാഞ്ഞൂലുകളും തലപൊക്കി മാധ്യമങ്ങൾക്കു മുൻപിൽ വന്നു തല കാണിച്ച് ഇളിഭ്യരായി. 
            കേരള ചരിത്രത്തിലാദ്യമായി ഭരിക്കുന്ന കക്ഷിയെ വിമർശിക്കാൻ വഴിയില്ലാതെ, കാരണം കാണാതെ അവർ വലഞ്ഞു. കഥയറിയാതെ സംഭാഷണമറിയാതെ  രംഗത്തു വരുന്ന കഥാപാത്രങ്ങളെപ്പോലെ അവരൊക്കെ അപഹാസ്യരായി. അതാണ് പിണറായി,  അദ്വതീയനായി അവർക്കു മേൽ വടവൃക്ഷം പോലെ അവരെ ഭയപ്പെടുത്തും വിധം വളർന്നു പടർന്നു നിൽക്കുന്നിടം വരെയെത്തി.  അവരൊക്കെ അതിനു ചുവട്ടിലെ പാഴ്ചെടികളായി. വളർച്ച മുരടിച്ച പാഴ്ചെടികൾ ! 
             കോവിഡിന്റെ ദുരന്ത മുഖത്ത് സർവ്വചരാചരങ്ങളോടും കാരുണ്യവും സഹാനുഭൂതിയും പ്രസരിക്കുന്ന വാക്കുകൾ കേട്ടത് ദശ ലക്ഷക്കണക്കായ ആളുകൾ കുടുംബ സമേതം ! ചരിത്രത്തിലാദ്യമായി വിദേശത്തും സ്വദേശത്തുമുള്ള പത്രങ്ങളും ചാനലുകളും അനുകരണീയമായ പ്രതിരോധ പ്രവർത്തനം അത്ഭുതകരമായി വിജയിപ്പിച്ച ഭരണകർത്താവിനെപ്പറ്റി എഴുതി, ചാനലുകളിൽ ചർച്ച ചെയ്തു. കേരളത്തിലെ കുത്തിത്തിരുപ്പു മാധ്യമങ്ങളിൽ പ്രധാനികൾ മൗനം ഭജിച്ചു. അപ്പോഴും അവർ പറഞ്ഞു ഈ പരിപാടിക്ക് അഭൂത പൂർവ്വമായ കാഴ്ചക്കാരാണുള്ളത്. ഓൺലൈനിൽ കാണുന്നവരും ലക്ഷോപലക്ഷം. അതിൽ മലയാളികൾ മാത്രമല്ല എന്നത് വിസ്മയകരം ! 
മുതലാളിത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളായ ദ ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ്‌, ബി ബി സി എന്നിവ ആ നീണ്ട നിരയിൽ ചിലതു മാത്രം. അവരെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു വെച്ചത് കേരളത്തിലെ ഭരണാധികാരിയുടെ പത്രസമ്മേളനങ്ങളാണ് കോവിഡിന്റെ ഗ്രാഫ് ഫ്ലാറ്റൻ ചെയ്യാൻ സഹായകമായത് എന്നാണ്. അതൊരു കമ്മ്യൂണിസ്റ്റ് സർക്കാർ ആണെന്നു പറയാനും അവർ തിടുക്കം കൂട്ടി. ഈയാംപാറ്റകളെപ്പോലെ മനുഷ്യർ ചത്തുവീഴുന്ന മണ്ണിൽ നിന്നാണ് അവർ ഇതൊക്കെ ഉറക്കെ ലോകത്തുള്ള ജനങ്ങളോട് വിളിച്ചുപറഞ്ഞത്. തുടർന്നു വന്നത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും തുടർച്ചയായ അഭിമുഖങ്ങളും. നമ്മുടെ അഭിമാനങ്ങളുടെ വാക്കുകൾ അങ്ങനെ ലോകം ശ്രദ്ധയോടെ കേട്ടു. അതും ഒരു പുതുചരിതം. 
               ഇരുട്ടടി എന്ന പോലെ നല്ല കോൺഗ്രസ്സ് നേതാക്കൾ സഹായഹസ്തം നീട്ടി സർക്കാരിനെ അനുമോദിച്ചു. അതിൽ ഏറ്റവും വലിയ ഇടപെടൽ നടത്തിയത് ശശി തരൂർ ആയിരുന്നു എന്നത് സർക്കാർ പ്രവർത്തനത്തിന്റെ മാറ്റ് വർധിപ്പിച്ചു. രാഹുൽ വിമർശിച്ചില്ല, സോണിയ വിമർശിച്ചില്ല, ചിദംബരം അനുമോദിച്ചു ! മറ്റു സ്റ്റേറ്റുകളിലെ ആരോഗ്യ മന്ത്രിമാർ ടീച്ചറമ്മയെ വിളിച്ച് ഉപദേശ നിർദേശങ്ങൾ തേടി. അപ്പോൾ അവരുടെ പാർട്ടിയിലെ ജനങ്ങൾ മുഖ്യമന്ത്രിയുടെ വാക്കുകളിലെ സത്യസന്ധത തിരിച്ചറിഞ്ഞു. 
            പിണറായിയുടെ പക്വതയും പ്രായോഗികതയും കേരള സമൂഹം രാഷ്ട്രീയം മറന്ന് ഏറ്റെടുക്കുകയായിരുന്നു. " രാഷ്ട്രീയം പറയാൻ അറിയാത്തതു കൊണ്ടല്ല, ഇത് അതിനുള്ള വേദിയല്ല, അത് നമുക്ക് പിന്നീടാവാം " ഇത്തരം പക്വത കേരളം ആദ്യം കേൾക്കുകയാണ്. വെല്ലുവിളികളുടെ മുമ്പിൽ ചങ്കുറപ്പോടെ ഒരാൾ നിന്നാൽ അയാൾക്ക്‌ പിന്നിൽ ജനങ്ങൾ അണി നിരക്കും. ഈ യാഥാർഥ്യമാണ് ഇവരെ അസ്വസ്ഥമാക്കുന്നത്. 
            തുടർ ഭരണം കേരള ചരിത്രത്തിൽ ദിശാമാറ്റമാണ് കാണിക്കുന്നത്. അതിന്റെ കേളികൊട്ടാണ് ഈ കേട്ടു കൊണ്ടിരിക്കുന്നത്. യു ഡി എഫ് അധികാര മോഹികളുടെ കർണ്ണങ്ങളിൽ ഇതൊക്ക സൃഷ്ടിക്കുന്ന അലോസരം വർണ്ണനാതീതമാണ്. 
           അവർ തഴുകി തലോടുന്നത് ചിരിക്കാത്ത, ധാർഷ്ട്യക്കാരനായ, മർക്കടമുഷ്ടിക്കാരനായ, കമ്മ്യൂണിസ്റ്റ് വ്യതിചലനക്കാരനായ, വ്യവസായികളോട് കൂട്ടു കൂടുന്ന എന്നിത്യാദി ദുഷ്പ്രചാരണൗഷധികൾ സേവിച്ച് അതുതന്നെ അണികൾക്ക് പകർന്നു കൊടുത്ത് പ്രതിലോമ ശക്തികളെ ആവേശ ഭരിതരാക്കി നിർത്തിയിരുന്ന രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണ് പിണറായി സൃഷ്ടിച്ച ഈ നവരാഷ്ട്രീയം. ഭരണമാറ്റത്തിന്റെ ചക്കരക്കുടം സ്വപ്നം കണ്ടവർക്ക് ഉറങ്ങാൻ ഇപ്പോൾ ഗുളിക കഴിക്കേണ്ട സ്ഥിതി സൃഷ്ടിച്ചത്. 
          മറ്റൊരുകൂട്ടർ  മാർക്സിസ്റ്റ് നന്നാക്കികളാണ്. പല പേരുകളിലും പേരില്ലാതെയും മുഖം മൂടികളായി ഇവർ കേരളത്തിലെ ചാനൽ ഇടങ്ങളിൽ ജീവിക്കുന്നവർ. കയ്യിൽ വിശുദ്ധ മാർക്സിസ്റ്റ്‌ രീതികൾ ടെസ്റ്റ് ചെയ്യുന്ന ഉപകാരണങ്ങളുമുണ്ട്. കാരറ്റ് 916 അല്ലെന്നു കണ്ടാൽ ഈ വിശുദ്ധ പശുക്കൾ അപ്പോൾ ത്തന്നെ അമറാൻ തുടങ്ങും. രാഷ്ട്രീയ നിരീക്ഷകർ എന്നപേരിൽ അറിയപ്പെടുന്ന ഈ കുളം കലക്കികളിൽ പലരും എക്സ് കമ്മ്യൂണിസ്റ്റുകളാണ്. ചാനലുകൾ പിണറായിയെ എതിർത്തു പാർട്ടിയെ തകർക്കാൻ ഈ കോടാലിക്കൈകളെയാണ് ഉപയോഗിച്ചു പോരുന്നത്. 
           1970 മുതൽ മൂന്നുതവണ എം എൽ എ യും ഒരുതവണ മന്ത്രിയുമായിരുന്നു പിണറായി വിജയൻ. അന്ന് മന്ത്രിസ്ഥാനം വിട്ട് പാർട്ടി സെക്രട്ടറിയായി പോയപ്പോൾ മാതൃഭൂമി എഴുതിയത് നായനാർ മന്ത്രിസഭയ്ക്ക് ഏറ്റവും കഴിവുറ്റ ഒരു മന്ത്രിയെയാണ് നഷ്ടപ്പെട്ടത് എന്നായിരുന്നു. അതിനെത്തുടർന്ന് നീണ്ട 15 വർഷം പാർട്ടി സെക്രട്ടറി. അദ്ദേഹത്തിനാണ് എം എൽ എ പോലുമാകാതെ മന്ത്രി സ്ഥാനത്തിനു വേണ്ടി കെ പി സി സി സ്ഥാനം വലിച്ചെറിഞ്ഞു ഒടുവിൽ തോറ്റു തുന്നം പാടിയ മുരളീധരൻ ക്ലസ്സെടുക്കുന്നത്! അപ്പന്റെ ചന്തീലെ തഴമ്പാണ് മുരളിയെ രാഷ്ട്രീയത്തിൽ എത്തിച്ചത്. പിണറായിയുടെ തഴമ്പ് വിദ്യാർഥി പ്രസ്ഥാനം തൊട്ട് സംഘടനാ പ്രവർത്തനം നടത്തിയതിന്റെതാണ്. മൊത്തം കൂട്ടിയാൽ 60 വർഷത്തെ പ്രവർത്തനം. അദ്ദേഹത്തോടാണ് മഞ്ഞളിന്റെ മണം മാറാത്ത പത്രപ്രവർത്തകൻ പി ആർ വർക്കിന്റെ ചോദ്യം ചോദിക്കുന്നത്. 
                പിണറായിയെക്കുറിച്ചു ഇവർ നിർമ്മിച്ചെടുത്ത സകല വ്യാജ നിർമിതികളും കല്ലേൽ തല്ലിയ പൂങ്കുല പോലെ ചിതറി തെറിക്കുകയാണ്. ദുരന്ത മുഖത്ത് അതെത്ര ഭീതിതമായിരുന്നാലും ആ വാക്കുകൾ കേട്ടാൽ ആ ഭീതിയകലും. " ജീവൻ രക്ഷിക്കുകയാണ് നമുക്ക് ഇന്നാവശ്യം ബാക്കിയൊക്കെ നമുക്കുണ്ടാക്കാം  സർക്കാർ ഒപ്പമുണ്ട് " ഇത്തരം വാക്കുകൾ ജനങ്ങൾ കേൾക്കുന്നത് കേരളത്തിൽ ആദ്യമാണ്. 
            മാധ്യമ പരിലാളന ഏറ്റു വളർന്നതല്ല പിണറായി. നിഷ്കരുണം അവരുടെ വേട്ടയാടലിനെ കരളുറപ്പോടെ നേരിട്ട് വളർന്നതാണ്. ബൂർഷ്വാ മാധ്യമങ്ങളുടെ മാനസ പുത്രനായി കൊച്ചു സ്‌ക്രീനിൽ ആവർത്തിച്ചു തെളിഞ്ഞു നിൽക്കാൻ ഒരിക്കൽപ്പോലും ഈ പാർട്ടിയെ അദ്ദേഹം ഒറ്റിക്കൊടുക്കുകയോ കളങ്കപ്പെടുത്തുകയോ ചെയതിട്ടില്ല. പൊരുതി ജയിക്കുക അദ്ദേഹത്തിന്റെ രക്തത്തിന്റെ ഗുണമാണ്. കമ്മ്യൂണിസത്തിന്റെ കരളുറപ്പ് എന്നുപറയും. 
           പിണറായി വിജയൻ ജനപിന്തുണ ഇല്ലാത്ത നേതാവാണ്, പാർട്ടിക്കാരുടെ മാത്രം നേതാവാണ് എന്ന് വരുത്തിത്തീർക്കാൻ ഇവർ പരിശ്രമിച്ചത് ഒന്നര പതിറ്റാണ്ടാണ്. നെഞ്ചു വിരിച്ച് ആ കെട്ട കാലത്തിന്റെ പരീക്ഷണങ്ങളെയാണ് അദ്ദേഹം അതിജീവിച്ചത്, പാർട്ടിക്കുള്ളിൽനിന്നും പുറത്തുനിന്നും. തോറ്റു കൊടുക്കാൻ അങ്ങനെ ഒരു വാക്ക് ജീവിതമാകുന്ന ആ നിഘണ്ടുവിൽ ഇല്ലായിരുന്നല്ലോ ! കേരളത്തിന്റെ ഏത് മൂക്കിലോ മൂലയിലോ  നിന്ന്  "ഇൻക്വിലാബ് സിന്ദാബാദ്, സി പി ഐ (എം ) സിന്ദാബാദ് "എന്ന് ഉറക്കെ വിളിച്ചാൽ ചുരുങ്ങിയത് അഞ്ചു കണ്ഠങ്ങളെങ്കിലും അതേറ്റുവിളിക്കുന്ന മറ്റൊരുപാർട്ടിയും കേരളത്തിലില്ല. 
            സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമാകുന്നതിനു മുമ്പ് ചിരിക്കുന്ന പിണറായിയെ മനപ്പൂർവം സ്‌ക്രീനിൽനിന്നും മാറ്റി അവിടെ കയർക്കുന്ന പിണറായിയെ ഇട്ട് ഇവർ ആഘോഷിച്ചു. സാമൂഹ്യ മാധ്യമങ്ങൾ വന്നപ്പോഴാണ് ഇത്ര ഭംഗിയുള്ള ചിരി പിണറായിക്കുണ്ടെന്ന് ജനം തിരിച്ചറിയുന്നത് !
അങ്ങനെ ജനം പൊതു മാധ്യമങ്ങളുടെ വഞ്ചന തിരിച്ചറിഞ്ഞു. ഇപ്പോൾ ജനം പറയുന്നു ഇത്ര കാര്യക്ഷമതയുള്ള മുഖ്യമന്ത്രി കേരളത്തിൽ ഇതാദ്യമാണെന്ന്. 
            ഭരണ നിർവഹണം എന്നാൽ വൈകാരികമായ ഇളകിയാട്ടങ്ങളോ ദുരന്ത മുഖത്തോടിയെത്തി കാട്ടിക്കൂട്ടുന്ന മാധ്യമോത്സവങ്ങളോ അല്ല എന്ന് കേരള ജനത തൊട്ടറിഞ്ഞ കാലം ! സെക്രട്ടേറിയേറ്റിൽ തന്റെ മുറിയിലിരുന്ന് സകല വകുപ്പുകളെയും പ്രവർത്തിപ്പിക്കുന്ന ആ ഭരണ മികവുണ്ടല്ലോ അത് പല ഭൂതകാല വിഗ്രഹങ്ങളും തോറ്റമ്പിയ ഒരു മേഖലയായിരുന്നു ! അതിലാണ് പിണറായി അത്ഭുതകരമായി വിജയിക്കുന്നതും കേരളത്തിന്റെ തലവിധി മാറ്റിമറിക്കുന്നതും അഥവാ തന്നെപ്പറ്റിത്തന്നെ നിർമ്മിച്ചെടുത്ത വ്യാജനിർമ്മിതിയെ തച്ചുടച്ച് യഥാർത്ഥ വിജയനാകുന്നതും.

സ്പ്രിംഗ്ളർ സർക്കാർ സത്യവാങ്മൂലം. സത്യവും മിഥ്യയും.

എഴുത്ത് :ജതിൻ ദാസ്

"സ്പ്രിംക്ലറിനെ ഒഴിവാക്കി" , "സ്പ്രിങ്ക്ളറിൽ മലക്കം മറിഞ് സർക്കാർ".. "വിവരവിശകലനം CDIT തന്നെ നടത്തും .." 


കേരളത്തിലെ മാധ്യമങ്ങൾ ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന  ബ്രേക്കിംഗ് ന്യൂസുകൾ ആണിത് .. 


ഉദ്ധരിക്കുന്നതാകട്ടെ, സർക്കാർ കൊടുത്ത സത്യവാങ്മൂലവും .. ആ സത്യവാങ്മൂലത്തിൽ പറഞ്ഞ ചില വസ്തുതകൾ പറയട്ടെ.. 


1: ആളുകളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ശേഖരിച്ചു വെക്കുന്നത് CDIT ന്റെ മുംബെയിലുള്ള AWS സെർവറിലാണ് ..  ഇന്നലെയും ഇന്നും നാളെയും അതങ്ങനെ തന്നെയാണ് നടക്കുന്നതും നടക്കാൻ പോകുന്നതും.. 


2: Sprinklr സോഫ്റ്റ്‌വെയർ ആണ് വിവര വിശകലനം നടത്തുന്നത്. ആ സോഫ്റ്റ്‌വെയറും അതിന്റെ അനുബന്ധ കമ്പ്യൂട്ടിങ് ശേഷിയും ( സെർവർ , RAM , CPU etc) എല്ലാം CDIT ന്റെ തന്നെ AWS സെർവറിലാണ് ഉള്ളത്.  കഴിഞ്ഞ ഏപ്രിൽ 20 നു തന്നെ അത് അങ്ങനെ തന്നെയാണ് ... അതായത് ഹൈക്കോടതിയുടെ ഏപ്രിൽ 24 ന്റെ ഇടക്കാല വിധിക്കുമുൻപും അതങ്ങനെ തന്നെയായിരുന്നു എന്ന്. 


3: CDIT ന്റെ അധീനതയിലുള്ള മുംബൈയിലെ AWS സെർവറിൽ ശേഖരിക്കുന്ന വിവരം അതേ AWS ക്‌ളൗഡിൽ തന്നെ ഡിപ്ലോയ് ചെയ്തിട്ടുള്ള Sprinklr സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ഇന്നലെ.വരെയും ഈ നിമിഷവും നാളെയും ഡാറ്റ വിശകലനം നടത്തുന്നത് ..


ആകെ അധികമായി ഇപ്പോൾ വന്നിട്ടുള്ളത് നമ്മൾ വിശദമായി കൊടുത്ത സത്യവാങ്മൂലമാണ് . അതിനപ്പുറം ടെക്നിക്കൽ ആയി ഒരുമാറ്റവും ഇതിൽ വന്നിട്ടില്ല ... ഒപ്പം നമ്മുടെ CDIT ലെ ടീം ഈ സോഫ്റ്റ്‌വെയർ  കൈകാര്യം ചെയ്യാൻ പ്രാപ്തികൂടി സ്വന്തമായി ഈ സമയത്തിനുള്ളിൽ നേടിയിരിക്കുന്നു. അതായത് ഡാറ്റ വിശകലനം സോഫ്റ്റ്‌വെയർ നടത്തും (അന്നും ഇപ്പോഴും), കൂടുതൽ എന്തെങ്കിലും ടെക്നിക്കൽ വർക്ക് ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ച്  (പുതിയ ഡാഷ് ബോർഡ് ഉണ്ടാക്കുക, query ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ) ചെയ്യാനുള്ള ശേഷി.കൂടി ഈ സമയം കൊണ്ട് നമ്മുടെ തന്നെ ടീം നേടി .. അതു കൊണ്ട് Sprinklr ന്റെ ടെക്നിക്കൽ ടീമിനെ ആശ്രയിക്കേണ്ടി വരില്ല എന്നതാണ് സത്യവാങ്മൂലത്തിൽ പറയുന്നത് ... ആകെ അവരെ ആശ്രയിക്കേണ്ടി വരിക സോഫ്റ്റ്‌വെയർ അപ്ഗ്രേഡ് പോലുള്ള കാര്യങ്ങൾക്കാണ്‌ ... അതും ആവശ്യമെങ്കിൽ മാത്രം... 


ഇനി പറയൂ എവിടെയാണ് മലക്കം മറിച്ചിൽ .? നിങ്ങളോട് ആരാണ് പറഞ്ഞത് Sprinklr സോഫ്റ്റ്‌വെയർ ഒഴിവാക്കി എന്ന് ? 


"കുരുടൻ ആനയെക്കണ്ടത് പോലെ" എന്നൊരു ചൊല്ലുണ്ട് നാട്ടിൽ .. ടെക്നോളജി രംഗത്തെപ്പറ്റി നമ്മുടെ മാധ്യമ പ്രവർത്തകർ എഴുതുന്നത് കാണുമ്പൊൾ ""മാധ്യമ പ്രവർത്തകൻ ടെക്നോളജിയെ കണ്ടതുപോലെ"" എന്നാക്കി മാറ്റേണ്ടി വരും എന്ന് തോന്നുന്നു .. അത്ര മാത്രം അസംബന്ധങ്ങളാണ് നമ്മുടെ മാധ്യമ പ്രവർത്തകർ പടച്ചു വിടുന്നത്... അതേറ്റു പിടിക്കാൻ കുറേ കുത്തിത്തിരിപ്പുകാരും ... 


ഒരിക്കൽ കൂടി പറയട്ടെ ... ടെക്നോളജിയെപറ്റി ധാരണയില്ലാത്തത് പാതകമായി പറയാൻ ഞാനില്ല .. പക്ഷെ അറിയാത്ത കാര്യത്തെപ്പറ്റി അസംബന്ധം പറയാതിരിക്കലാണ് അന്തസ്സ് ... അത് ടെക്നോളജിയുടെ കാര്യത്തിൽ മാത്രമല്ല , എന്തിന്റെ കാര്യത്തിലായാലും ...  


വാൽക്കഷ്ണം: സത്യവാങ്മൂലത്തിൽ ഒരു കാര്യം കൂടി പറയുന്നുണ്ട് ... "ഇതൊക്കെ ഞമ്മക്ക്  സ്വന്തമായി ചെയ്യാൻ പറ്റും" എന്നൊക്കെ വീമ്പു പറഞ് കോടതിയിൽ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ NIC യെ (കേന്ദ്രസർക്കാർ സ്ഥാപനം)  പൊക്കിയടിച്ചിരുന്നല്ലോ .. അന്ന് കേരളം പറഞ്ഞത് ശരി അങ്ങനെ ശേഷിയുണ്ടെങ്കിൽ NIC യെ ഏൽപ്പിക്കുന്നതിൽ ഞങ്ങൾക്ക് എതിർപ്പില്ല എന്നാണ് .. അതു പ്രകാരം 3 കത്തുകൾ കേരളം കേന്ദ്രത്തിന് അയച്ചു .. ഒന്നിനും ഒരു മറുപടിയും കൊടുത്തിട്ടില്ല കേന്ദ്രം എന്നുകൂടി ആ സത്യ വാങ്മൂലത്തിൽ പറയുന്നുണ്ട് ... ഗാലറിയിൽ ഇരുന്ന് കമന്റുപറയുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത് എന്ന് ചുരുക്കം ...

https://m.facebook.com/story.php?story_fbid=10157404638398263&id=709468262

2020 മേയ് 20, ബുധനാഴ്‌ച

ഉമ്മന്‍ചാണ്ടി സര്‍ക്കാരും ,പിആര്‍ സംഘവും തുലച്ച കോടികൾ

കോവിഡ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിരോധ ഇടപെടല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുകയും കേരള മോഡല്‍ പൊതുജനാരോഗ്യ സമ്പ്രദായത്തെ ശക്തിപ്പെടുത്തിയുള്ള ജനകീയ കൂട്ടായ്മ മാതൃകയെന്ന് ലോകമാധ്യമങ്ങളാകെ ഏറ്റുപിടിച്ചിരിക്കുകയുമാണല്ലോ.

സര്‍ക്കാരിനോടൊപ്പം നില്‍ക്കേണ്ട പ്രതിപക്ഷ നേതൃത്വം അതിന് തയ്യാറാകാതെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ അസത്യത്തിന്റെ പ്രചരണ പരമ്പരയിലുമാണ്. ആ പരമ്പരയിലെ പുതിയ എപ്പിസോഡാണ് പി.ആര്‍ വര്‍ക്കിന് വേണ്ടി ഇടതുപക്ഷ സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നുവെന്നത്.


ഈ പ്രചരണത്തിന്റെ പിന്നില്‍ ഒളിഞ്ഞുകിടക്കുന്ന ഉദ്ദേശ്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനം ഇടതുപക്ഷ സര്‍ക്കാരിന് യു.ഡി.എഫിലെ അനുഭാവികള്‍ക്കിടയില്‍ പോലും വര്‍ദ്ധിച്ചുവരുന്ന ജനസ്വാധീനം കുറക്കുക എന്നതാണ്.

പ്രതിപക്ഷ നേതാവിനെ തെരെഞ്ഞെടുപ്പ് നയിക്കുന്നതില്‍ നിന്നും മാറ്റുന്നതിന്റെ നീക്കം ഭയക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രെസ്സിലുണ്ട്. ആ വിഭാഗം പുതിയ എപ്പിസോഡിലൂടെ ഉദ്ദേശിക്കുന്നത് യു.ഡി.എഫ് ഭരണകാലത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ പി.ആര്‍ വര്‍ക്കിന്റെ ധൂര്‍ത്തിന്റെ കഥ വിവാദമാക്കി പുറത്തു വരുത്തുക എന്നതാണ്. അവരുടെ ഉദ്ദേശം കൂടി നടന്നു കിട്ടുമെങ്കിലും പഴയ ചില കാര്യങ്ങള്‍ എഴുതാതിരിക്കാനാകില്ല.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് തന്റെ ജനസമ്മിതി വര്‍ദ്ധിപ്പിക്കാനായി പി ആര്‍ പ്രവര്‍ത്തനത്തിന് ഏര്‍പ്പെടുത്തിയത് അറുപത്തി രണ്ടംഗ സംഘത്തെയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് ഭീമമായ തുക ശമ്പളം നല്‍കിയാണ് ഈ സംഘത്തെ തീറ്റിപ്പോറ്റിയത്.
ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടിയുടെ മറവിലായിരുന്നു സി ഡിറ്റ് മുഖാന്തിരം അറുപത്തി രണ്ടംഗ സംഘത്തിന്റെ നിയമനം. ഈ ടീമിന് മാത്രമായി രണ്ട് വര്‍ഷങ്ങളിലായി 3.5കോടി രൂപയാണ് ചെലവഴിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെബ്‌സൈറ്റ്, ലൈവ് സ്ട്രീമിംഗ് എന്നിവയ്ക്കായി മറ്റ് ആറുപേരെ നിയമിക്കുകയും ആ പ്രോജക്റ്റുകള്‍ക്കായി 5 കോടിയോളം രൂപ വേറെ ചെലവഴിക്കുകയും ചെയ്തു. ഇതൊന്നും കൂടാതെ പിആര്‍ഡിയ്ക്ക് ജനസമ്പര്‍ക്ക പരിപാടിയുടെ പി ആര്‍ നടത്തിപ്പിനായി മൂന്ന് കോടി എണ്പതിനാലായിരം രൂപയും നല്‍കി. ഇതിനു പുറമെ ജനസമ്പര്‍ക്ക പരിപാടിയുടെ പരസ്യ ഇനത്തില്‍ ചെലവഴിച്ച തുക വേറെയും ഉണ്ട്.

ജനസമ്പര്‍ക്ക പരിപാടിയുടെ പിആര്‍ അടക്കം ആകെ 22,79,03194 രൂപയാണ്(ഇരുപത്തി രണ്ടു കോടി എഴുപത്തി ഒന്‍പത് ലക്ഷത്തി മൂവായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിനാല് ) അഞ്ചു വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് നല്‍കിയത്.

2011 മുതല്‍ 2015 വരെയുള്ള കാലയളവിലാണ് സിഡിറ്റ് മുഖേന ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ വന്‍ ശമ്പളത്തിന് നിയമനം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ പിആര്‍ പ്രവര്‍ത്തനത്തിന് സിഡിറ്റ് മാത്രം ചെലവഴിച്ചത് 3,50,06610 രൂപയാണ് (മൂന്നു കോടി അന്‍പത് ലക്ഷത്തി ആറായിരത്തി അറുന്നൂറ്റി പത്ത് ).

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചു വര്‍ഷം കൊണ്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് ആകെ നല്‍കിയത് 651 കോടി രൂപയാണ്. അതില്‍ തന്നെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ വിതരണം ചെയ്തത് 100 കോടി യോളം രൂപ. 100 കോടി രൂപ വിതരണം ചെയ്യാന്‍ 22 കോടി രൂപയാണ് ജനസമ്പര്‍ക്ക പരിപാടിക്ക് ചെലവഴിച്ചത് !

അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു രൂപ പോലും പി ആര്‍ പരിപാടിക്ക് ചെലവിടാതെ 1231 കോടി രൂപയാണ് നാലു വര്‍ഷം കൊണ്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് പാവപ്പെട്ടവരുടെ കൈകളില്‍ എത്തിച്ചത്.

പബ്ലിക് റിലേഷന്‍ വകുപ്പിനെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളില്‍ ജനങ്ങള്‍ക്ക് ശരിയായ വിവരം ലഭിക്കുന്നതിന്നുമാണ് മുഖ്യമന്ത്രി ഇപ്പോള്‍ പത്രസമ്മേളനം നടത്തുന്നത്.

യഥാര്‍ത്ഥത്തില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ വിതരണം വില്ലേജ് ഓഫീസ് മുഖാന്തിരം അപേക്ഷ നല്‍കി ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നടത്തേണ്ടത് ധൂര്‍ത്ത് മേളയാക്കി മാറ്റിയവരാണ് യുഡിഎഫ്. ഉമ്മന്‍ചാണ്ടി തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് ജനസമ്പര്‍ക്കം എന്ന പേരില്‍ ആയിരുന്നു സഹായ വിതരണം നടത്തിയത്.

ആംബുലന്‍സിലും, വീല്‍ ചെയറിലും രോഗികളും നിരാലംബരും നിസ്സഹായരുമായ മനുഷ്യര്‍ അര്‍ഹതപ്പെട്ട സഹായത്തിനായി എരിപൊരിയുന്ന വെയിലത്ത് ഉമ്മന്‍ചാണ്ടിയുടെ കരുണയ്ക്കായി കാത്തു കിടക്കേണ്ട അവസ്ഥയായിരുന്നു.

ആംബുലന്‍സിലും മറ്റും എത്തുന്ന രോഗികളുടെ സമീപം ഉമ്മന്‍ചാണ്ടി എത്തി വിവരങ്ങള്‍ ചോദിക്കുന്ന തരത്തില്‍ ആയിരുന്നു പി ആര്‍ പ്രവര്‍ത്തനം. അത്തരം ദൃശ്യങ്ങളും, ചിത്രങ്ങളും മാധ്യമങ്ങളില്‍ വരുത്തുവാനും പി ആര്‍ ടീം പ്രവര്‍ത്തിച്ചത് കേരളം മറന്നിട്ടില്ല.

അതേസമയം ഒരു പി ആര്‍ വര്‍ക്കും ഇല്ലാതെയാണ് പിണറായി വിജയന്‍ മുഖ്യമന്ത്രി ആയതിനു ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്നും അര്‍ഹരായവര്‍ക്ക് ചികിത്സ സഹായത്തിനും മറ്റുമായി സഹായം നല്‍കുന്നത്.

ഉമ്മന്‍ചാണ്ടി അഞ്ചു വര്‍ഷം കൊണ്ട് 651 കോടി രൂപ വിതരണം ചെയ്തപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് അര്‍ഹരായ മൂന്ന് ലക്ഷത്തോളം ആളുകള്‍ക്ക് 1231 കോടി രൂപ ദുരിതാശ്വാസ നിധിയില്‍ നിന്ന് വിതരണം ചെയ്തതായി ബജറ്റ് രേഖ വ്യക്തമാക്കുന്നുണ്ട്.

ഒരാള്‍ക്ക് പോലും പൊരി വെയിലത്ത് മുഖ്യമന്ത്രിയെ കാത്തു നില്‍ക്കേണ്ടി വന്നിട്ടില്ല. ഒരാള്‍ക്കും സഹായത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിയും വന്നിട്ടില്ല.

സഹായത്തിനായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ മാത്രം മതിയാകും. അര്‍ഹതപെട്ടവര്‍ക്ക് മതിയായ പരിശോധനകള്‍ക്ക് ശേഷം കാലതാമസം കൂടാതെ സഹായം അവരവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കും.

വസ്തുതകള്‍ ഇങ്ങനെ ആയിട്ടും പിണറായി വിജയന്‍ പിആര്‍ പ്രവര്‍ത്തനം നടത്തുന്നു എന്ന തരത്തില്‍ പ്രതിപക്ഷ നേതാവും സംഘവും നുണപ്രചരണം നടത്തുകയാണ്.

ഒരു പി ആര്‍ പ്രവര്‍ത്തനവും നടത്താതെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനമനസ്സുകളില്‍ മുഖ്യമന്ത്രിയും എല്‍ഡിഎഫ് സര്‍ക്കാരും ഇടം നേടിയതിന്റെ വിറളിയും അസ്വസ്ഥതയുമാണ് പ്രതിപക്ഷം പ്രകടിപ്പിക്കുന്നത് ഒപ്പം കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിന്റെ ചില അടവുകളും.

ഈ പാര്‍ട്ടിയിലില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാടോ ...കേളുവാ ..വെറും കേളു...!!

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 
ഞങ്ങളുടെ ട്യൂഷന്‍ സെന്ററില്‍ നിന്ന് 
കോഴിക്കോട്ടേക്ക് പോയ പഠനയാത്രക്കിടയിലാണ് 
ആദ്യമായി സി പി എമ്മിന്റെ 
കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസായ
സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തില്‍ പോവുന്നത്..
 ട്യൂഷന്‍ സെന്ററിലും  സംഘടനാ  പ്രവര്‍ത്തനത്തിലും 
ഞങ്ങളുടെ ഗുരുവായ  സ. ചന്ദ്രന്‍ മാസ്റ്റര്‍ക്ക് 
അവിടെ ആരെയോ കാണാനുണ്ട്...
ഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിലെ വിശ്രമം 
ആ കോമ്പൌണ്ടില്‍ ആവുകയും ചെയ്യാം..
അതായിരുന്നു ഉദ്ദേശ്യം ...

പുരോഗമന പ്രസ്ഥാനത്തോടുള്ള ആദരവ്
മനസ്സില്‍ ഇടംപിടിച്ചു തുടങ്ങിയ സമയമായിരുന്നതിനാല്‍ 
ഞങ്ങള്‍ ആവേശത്തോടെ തന്നെ 
ഓഫീസും പരിസരവും ചുറ്റിക്കറങ്ങി..
.
പ്രധാനമായും രണ്ടു കാഴ്ചകളാണ് 
അവിടെ ഞങ്ങളെ വല്ലാതാകര്‍ഷിച്ചത്..
ഒന്ന് ഓഫീസ് മുറ്റത്തെ ഒരു കൊച്ചു മാവ് 
അതിനു താങ്ങാവുന്നതിനപ്പുറം 
ഭാരവുമായി നിറയെ കായ്ച്ചു നില്‍ക്കുന്നു...

മറ്റൊന്ന് ഓഫീസിലെ പ്രധാന മുറിയില്‍  തന്നെ 
ചില്ലിട്ടു വെച്ചിരിക്കുന്ന ഒരു ചിത്രം....
നടുറോട്ടില്‍ തല കുമ്പിട്ടിരിക്കുന്ന ഒരു വൃദ്ധനെ 
രണ്ടു മൂന്നു പോലീസുകാര്‍ വളഞ്ഞിട്ടടിക്കുന്ന ഒരു ഫോട്ടോ ....
ഒറ്റ മുടി പോലുമില്ലാത്ത തന്റെ തലയില്‍ 
അടിയേല്‍ക്കാതിരിക്കാന്‍ രണ്ടു കൈകൊണ്ടും 
അത് പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നുണ്ടയാള്‍.
പക്ഷെ ലാത്തിയോങ്ങി നില്‍ക്കുന്ന 
പോലീസുകാരന്റെ നോട്ടം കണ്ടാലറിയാം 
അയാള്‍ ഉന്നം വെക്കുന്നത് 
ആ മനുഷ്യന്റെ ശിരസ്സ്‌ തന്നെയാണെന്ന്...

ആ ഫോട്ടോ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോഴാണ് 
അവിടേക്ക് വെളുത്ത ഖദര്‍ വസ്ത്രം ധരിച്ച 
ഒരു വയോവൃദ്ധന്‍  കയറി വന്നത്..
ചന്ദ്രന്‍ മാസ്റ്ററും മറ്റുള്ളവരും 
ആദരവോടെ അയാളോട് സംസാരിക്കുന്നു.. 
അപ്പോഴാണ്‌ ശ്രദ്ധിച്ചത്.. 
ഇത് ആ ഫോട്ടോയില്‍ കാണുന്ന മനുഷ്യനല്ലേ..
അതെ.. അയാള്‍ തന്നെ...
മാസ്റ്ററോട് കുശലാന്വേഷണം നടത്തി 
ഞങ്ങള്‍ കുട്ടികളെ ഒക്കെ ഒന്ന് നോക്കി ചിരിച്ചു 
ആ മനുഷ്യന്‍ അകത്തേക്ക് കയറിപ്പോയി..

തിരിച്ച് ഓഫീസിന്റെ പടികള്‍ ഇറങ്ങുമ്പോള്‍  
ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു 
അതാണ്‌ കേളുവേട്ടന്‍.. 
സഖാവ് എം.കെ. കേളു.
പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി...

പിന്നീട് പ്രീ ഡിഗ്രി പഠന കാലത്ത് 
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ 
മെല്ലെ മുഴുകിത്തുടങ്ങിയപ്പോഴാണ് 
കേളുവേട്ടന്‍ മനസ്സില്‍ ഒരു വിസ്മയമായി 
ഇടം പിടിച്ചു തുടങ്ങിയത്..

സ്വാതന്ത്ര്യ സമര സേനാനി, 
കൂത്താളി സമര നായകന്‍ 
നിരവധി തവണ ഭരണകൂടത്തിന്റെ 
കിരാതമായ ആക്രമണത്തിന്  വിധേയനായിട്ടും 
കൂസാതെ പൊരുതി നിന്ന ധീരന്‍.. 
വിവാഹം പോലും കഴിക്കാതെ  
ജീവിതം പാര്‍ട്ടിക്ക് വേണ്ടി സ്വയം സമര്‍പ്പിച്ച ത്യാഗി...
അന്ന് കോഴിക്കോട് നഗരം 
ഇത്രയേറെ ബഹുമാനിച്ചിരുന്ന 
മറ്റൊരു വ്യക്തിത്വമുണ്ടായിരുന്നോ എന്ന് സംശയമാണ്...

പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിനോട് ചേര്‍ന്നുള്ള 
ഒരു കൊച്ചു മുറിയാണ് 
അന്നത്തെ എസ എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസ്.
വിവിധ കോളേജുകളിലെ പ്രവര്‍ത്തകര്‍ 
അവിടെ ഒന്നിച്ചു കൂടുമ്പോള്‍ 
അന്തരീക്ഷം സ്വാഭാവികമായും അല്പം ബഹളമയമാവും..
കേളുവേട്ടന്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെങ്കില്‍ 
 ജില്ലാ നേതാക്കള്‍ മുന്നറിയിപ്പ് തരും..
'മെല്ലെ.. അപ്പുറത്ത് കേളുവേട്ടനുണ്ട്."
അതോടെ ഒച്ചയും ബഹളവും നിലയ്ക്കും ..
അന്തരീക്ഷം നിശബ്ദമാവും...

ഇപ്പോഴുമോര്‍ക്കുന്നു , 
ഒരു ദിവസം ..ഞങ്ങള്‍ കുറച്ചു പ്രവര്‍ത്തകര്‍ 
എസ എഫ് ഐ ഓഫീസിലെത്തി.. 
നോക്കിയപ്പോള്‍ കേളുവേട്ടന്റെ കസേരയില്‍ ആളില്ല...
അതിന്റെ ആശ്വാസത്തിലും 
ഉച്ചയൂണ് കഴിഞ്ഞ  ആലസ്യത്തിലുമാണ്  ഞങ്ങളൊക്കെ..
ചിലര്‍ ഷര്‍ട്ടൊക്കെ അഴിച്ചിട്ടു  
ബഞ്ചില്‍ കിടന്നു മയങ്ങാനുള്ള പുറപ്പാടില്‍..
മറ്റു ചിലര്‍ മേശമേല്‍ താളമിട്ടു മൂളിപ്പാട്ടില്‍ മുഴുകുന്നു..
അപ്പോഴാണ്‌ ചാരിയിട്ട വാതില്‍ മെല്ലെ തുറന്നുകൊണ്ട് 
അകത്തേക്ക് പാളിനോക്കിയ ഒരു തലയില്‍ നിന്നു   
ഒരു ചോദ്യം ഉയരുന്നത്...

"എന്താടോ ബടെ പരിപാടി..."

ഹെന്റമ്മോ ..കേളുവേട്ടന്‍...!! 

കസേരയില്‍ ഇരുന്നവരും 
ബഞ്ചില്‍ കിടന്നവരുമൊക്കെ 
ഒറ്റ സെക്കന്റു കൊണ്ട് ചാടിയെഴുന്നേറ്റു..
ഷര്‍ട്ടഴിച്ചിട്ടവര്‍ക്ക്  എത്ര ശ്രമിച്ചിട്ടും  
അതെടുത്തു ധരിച്ചിട്ടു ശരിയാവുന്നില്ല..
ഒരു നിമിഷം സഖാവ് ഞങ്ങളെയൊക്കെ സൂക്ഷിച്ചു നോക്കി...
പിന്നെ കനത്ത ശബ്ദത്തില്‍ ചോദിച്ചു....

"ഞാനെന്താടോ.. നിങ്ങടെ ഹെഡ്‌മാഷാ...?
ബഹുമാനമൊക്കെ ആവാം..
പ്രായത്തില്‍ മുതിര്‍ന്നവരോട് ...
പക്ഷെ.. ഇവിടെ ഇപ്പൊ 
നിങ്ങടെ മുഖത്ത് കാണുന്നത് 
ബഹുമാനമല്ല.. ഭയമാണ്.. 
നമ്മളൊക്കെ സഖാക്കളാണ് ..
നമ്മള്‍ ഒരിക്കലും ആരെയും ഭയക്കാന്‍ പാടില്ല...
നിങ്ങള്‍ എന്നോട് കാണിക്കുന്ന 
ബഹുമാനവും സ്നേഹവുമൊക്കെ 
ഞാനീ പാര്‍ട്ടിയുടെ നേതാവായത് കൊണ്ടാണ്...
ഈ  പാര്‍ട്ടിയിലില്ലെങ്കില്‍ പിന്നെ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 
ഞങ്ങളുടെ ട്യൂഷന്‍ സെന്ററില്‍ നിന്ന് 
കോഴിക്കോട്ടേക്ക് പോയ പഠനയാത്രക്കിടയിലാണ് 
ആദ്യമായി സി പി എമ്മിന്റെ 
കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസായ
സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തില്‍ പോവുന്നത്..
 ട്യൂഷന്‍ സെന്ററിലും  സംഘടനാ  പ്രവര്‍ത്തനത്തിലും 
ഞങ്ങളുടെ ഗുരുവായ  സ. ചന്ദ്രന്‍ മാസ്റ്റര്‍ക്ക് 
അവിടെ ആരെയോ കാണാനുണ്ട്...
ഭക്ഷണം കഴിഞ്ഞുള്ള ഇടവേളയിലെ വിശ്രമം 
ആ കോമ്പൌണ്ടില്‍ ആവുകയും ചെയ്യാം..
അതായിരുന്നു ഉദ്ദേശ്യം ...

പുരോഗമന പ്രസ്ഥാനത്തോടുള്ള ആദരവ്
മനസ്സില്‍ ഇടംപിടിച്ചു തുടങ്ങിയ സമയമായിരുന്നതിനാല്‍ 
ഞങ്ങള്‍ ആവേശത്തോടെ തന്നെ 
ഓഫീസും പരിസരവും ചുറ്റിക്കറങ്ങി..
.
പ്രധാനമായും രണ്ടു കാഴ്ചകളാണ് 
അവിടെ ഞങ്ങളെ വല്ലാതാകര്‍ഷിച്ചത്..
ഒന്ന് ഓഫീസ് മുറ്റത്തെ ഒരു കൊച്ചു മാവ് 
അതിനു താങ്ങാവുന്നതിനപ്പുറം 
ഭാരവുമായി നിറയെ കായ്ച്ചു നില്‍ക്കുന്നു...

മറ്റൊന്ന് ഓഫീസിലെ പ്രധാന മുറിയില്‍  തന്നെ 
ചില്ലിട്ടു വെച്ചിരിക്കുന്ന ഒരു ചിത്രം....
നടുറോട്ടില്‍ തല കുമ്പിട്ടിരിക്കുന്ന ഒരു വൃദ്ധനെ 
രണ്ടു മൂന്നു പോലീസുകാര്‍ വളഞ്ഞിട്ടടിക്കുന്ന ഒരു ഫോട്ടോ ....
ഒറ്റ മുടി പോലുമില്ലാത്ത തന്റെ തലയില്‍ 
അടിയേല്‍ക്കാതിരിക്കാന്‍ രണ്ടു കൈകൊണ്ടും 
അത് പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നുണ്ടയാള്‍.
പക്ഷെ ലാത്തിയോങ്ങി നില്‍ക്കുന്ന 
പോലീസുകാരന്റെ നോട്ടം കണ്ടാലറിയാം 
അയാള്‍ ഉന്നം വെക്കുന്നത് 
ആ മനുഷ്യന്റെ ശിരസ്സ്‌ തന്നെയാണെന്ന്...

ആ ഫോട്ടോ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോഴാണ് 
അവിടേക്ക് വെളുത്ത ഖദര്‍ വസ്ത്രം ധരിച്ച 
ഒരു വയോവൃദ്ധന്‍  കയറി വന്നത്..
ചന്ദ്രന്‍ മാസ്റ്ററും മറ്റുള്ളവരും 
ആദരവോടെ അയാളോട് സംസാരിക്കുന്നു.. 
അപ്പോഴാണ്‌ ശ്രദ്ധിച്ചത്.. 
ഇത് ആ ഫോട്ടോയില്‍ കാണുന്ന മനുഷ്യനല്ലേ..
അതെ.. അയാള്‍ തന്നെ...
മാസ്റ്ററോട് കുശലാന്വേഷണം നടത്തി 
ഞങ്ങള്‍ കുട്ടികളെ ഒക്കെ ഒന്ന് നോക്കി ചിരിച്ചു 
ആ മനുഷ്യന്‍ അകത്തേക്ക് കയറിപ്പോയി..

തിരിച്ച് ഓഫീസിന്റെ പടികള്‍ ഇറങ്ങുമ്പോള്‍  
ചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു 
അതാണ്‌ കേളുവേട്ടന്‍.. 
സഖാവ് എം.കെ. കേളു.
പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി...

പിന്നീട് പ്രീ ഡിഗ്രി പഠന കാലത്ത് 
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ 
മെല്ലെ മുഴുകിത്തുടങ്ങിയപ്പോഴാണ് 
കേളുവേട്ടന്‍ മനസ്സില്‍ ഒരു വിസ്മയമായി 
ഇടം പിടിച്ചു തുടങ്ങിയത്..

സ്വാതന്ത്ര്യ സമര സേനാനി, 
കൂത്താളി സമര നായകന്‍ 
നിരവധി തവണ ഭരണകൂടത്തിന്റെ 
കിരാതമായ ആക്രമണത്തിന്  വിധേയനായിട്ടും 
കൂസാതെ പൊരുതി നിന്ന ധീരന്‍.. 
വിവാഹം പോലും കഴിക്കാതെ  
ജീവിതം പാര്‍ട്ടിക്ക് വേണ്ടി സ്വയം സമര്‍പ്പിച്ച ത്യാഗി...
അന്ന് കോഴിക്കോട് നഗരം 
ഇത്രയേറെ ബഹുമാനിച്ചിരുന്ന 
മറ്റൊരു വ്യക്തിത്വമുണ്ടായിരുന്നോ എന്ന് സംശയമാണ്...

പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിനോട് ചേര്‍ന്നുള്ള 
ഒരു കൊച്ചു മുറിയാണ് 
അന്നത്തെ എസ എഫ് ഐ ജില്ലാ കമ്മറ്റി ഓഫീസ്.
വിവിധ കോളേജുകളിലെ പ്രവര്‍ത്തകര്‍ 
അവിടെ ഒന്നിച്ചു കൂടുമ്പോള്‍ 
അന്തരീക്ഷം സ്വാഭാവികമായും അല്പം ബഹളമയമാവും..
കേളുവേട്ടന്‍ പാര്‍ട്ടി ഓഫീസില്‍ ഉണ്ടെങ്കില്‍ 
 ജില്ലാ നേതാക്കള്‍ മുന്നറിയിപ്പ് തരും..
'മെല്ലെ.. അപ്പുറത്ത് കേളുവേട്ടനുണ്ട്."
അതോടെ ഒച്ചയും ബഹളവും നിലയ്ക്കും ..
അന്തരീക്ഷം നിശബ്ദമാവും...

ഇപ്പോഴുമോര്‍ക്കുന്നു , 
ഒരു ദിവസം ..ഞങ്ങള്‍ കുറച്ചു പ്രവര്‍ത്തകര്‍ 
എസ എഫ് ഐ ഓഫീസിലെത്തി.. 
നോക്കിയപ്പോള്‍ കേളുവേട്ടന്റെ കസേരയില്‍ ആളില്ല...
അതിന്റെ ആശ്വാസത്തിലും 
ഉച്ചയൂണ് കഴിഞ്ഞ  ആലസ്യത്തിലുമാണ്  ഞങ്ങളൊക്കെ..
ചിലര്‍ ഷര്‍ട്ടൊക്കെ അഴിച്ചിട്ടു  
ബഞ്ചില്‍ കിടന്നു മയങ്ങാനുള്ള പുറപ്പാടില്‍..
മറ്റു ചിലര്‍ മേശമേല്‍ താളമിട്ടു മൂളിപ്പാട്ടില്‍ മുഴുകുന്നു..
അപ്പോഴാണ്‌ ചാരിയിട്ട വാതില്‍ മെല്ലെ തുറന്നുകൊണ്ട് 
അകത്തേക്ക് പാളിനോക്കിയ ഒരു തലയില്‍ നിന്നു   
ഒരു ചോദ്യം ഉയരുന്നത്...

"എന്താടോ ബടെ പരിപാടി..."

ഹെന്റമ്മോ ..കേളുവേട്ടന്‍...!! 

കസേരയില്‍ ഇരുന്നവരും 
ബഞ്ചില്‍ കിടന്നവരുമൊക്കെ 
ഒറ്റ സെക്കന്റു കൊണ്ട് ചാടിയെഴുന്നേറ്റു..
ഷര്‍ട്ടഴിച്ചിട്ടവര്‍ക്ക്  എത്ര ശ്രമിച്ചിട്ടും  
അതെടുത്തു ധരിച്ചിട്ടു ശരിയാവുന്നില്ല..
ഒരു നിമിഷം സഖാവ് ഞങ്ങളെയൊക്കെ സൂക്ഷിച്ചു നോക്കി...
പിന്നെ കനത്ത ശബ്ദത്തില്‍ ചോദിച്ചു....

"ഞാനെന്താടോ.. നിങ്ങടെ ഹെഡ്‌മാഷാ...?
ബഹുമാനമൊക്കെ ആവാം..
പ്രായത്തില്‍ മുതിര്‍ന്നവരോട് ...
പക്ഷെ.. ഇവിടെ ഇപ്പൊ 
നിങ്ങടെ മുഖത്ത് കാണുന്നത് 
ബഹുമാനമല്ല.. ഭയമാണ്.. 
നമ്മളൊക്കെ സഖാക്കളാണ് ..
നമ്മള്‍ ഒരിക്കലും ആരെയും ഭയക്കാന്‍ പാടില്ല...
നിങ്ങള്‍ എന്നോട് കാണിക്കുന്ന 
ബഹുമാനവും സ്നേഹവുമൊക്കെ 
ഞാനീ പാര്‍ട്ടിയുടെ നേതാവായത് കൊണ്ടാണ്...
ഈ  പാര്‍ട്ടിയിലില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാടോ ...
കേളുവാ ..വെറും  കേളു...!!
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ 
ഞാന്‍ എന്ന വ്യക്തിയോടുള്ളതല്ല 
ഈ പാര്‍ട്ടിയോടുള്ള സ്നേഹവും ബഹുമാനവുമാണ്
നിങ്ങള് ഈ കാണിക്കുന്നത്...
അത് പ്രകടിപ്പിക്കേണ്ടത് ചാടി എണീറ്റ്‌ നിന്നിട്ടും 
മുണ്ടിന്റെ മടക്കികുത്തഴിച്ചിട്ടും ഒന്നുമല്ല ..
ഈ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തുകൊണ്ടാണ്...."

നിശ്ചലരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക്  മുമ്പിലൂടെ  
സഖാവ് മെല്ലെ നടന്നു നീങ്ങി...  

കടപ്പാട് Sunil Manassery ...
കേളുവാ ..വെറും  കേളു...!!
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ 
ഞാന്‍ എന്ന വ്യക്തിയോടുള്ളതല്ല 
ഈ പാര്‍ട്ടിയോടുള്ള സ്നേഹവും ബഹുമാനവുമാണ്
നിങ്ങള് ഈ കാണിക്കുന്നത്...
അത് പ്രകടിപ്പിക്കേണ്ടത് ചാടി എണീറ്റ്‌ നിന്നിട്ടും 
മുണ്ടിന്റെ മടക്കികുത്തഴിച്ചിട്ടും ഒന്നുമല്ല ..
ഈ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തുകൊണ്ടാണ്...."

നിശ്ചലരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക്  മുമ്പിലൂടെ  
സഖാവ് മെല്ലെ നടന്നു നീങ്ങി...  

കടപ്പാട് Sunil Manassery

2020 മേയ് 19, ചൊവ്വാഴ്ച

അമ്മിക്കല്ലിൽ ചോറു വിളമ്പരുതേ മോദി ജീ

എഴുത്ത്: രശ്മിതാ രാമചന്ദ്രൻ

പണ്ട് ഒരു രണ്ടാനമ്മയുടെ പരിപാലനത്തിൽ സംശയം തോന്നിയപ്പോൾ അച്ഛൻ  മകനോട് തൻ്റെ ഒപ്പം ഉണ്ണാൻ ചോറെടുത്ത് കൊണ്ടു വരാൻ പറഞ്ഞു. ചോറ് വിളമ്പിയത് എടുത്തിട്ട് പൊങ്ങുന്നില്ല എന്ന് മകൻ പറഞ്ഞപ്പോ രണ്ടാം ഭാര്യയെ സംശയിച്ചതിൽ അച്ഛനും കുറ്റബോധം തോന്നി- അച്ഛനറിഞ്ഞില്ലല്ലോ രണ്ടേ രണ്ട് പറ്റ് കുഞ്ഞിനിട്ടു കൊടുക്കുന്നത് ഭാരമുള്ള അമ്മിക്കല്ലിൻ്റെ പുറത്തായിരുന്നു എന്ന്. നിർഭാഗ്യവശാൽ നമ്മുടെ പ്രധാനമന്ത്രിയുടെ കൊറോണ സംബന്ധിച്ച ദേശത്തോടുള്ള അഭിസംബോധനകളും ഇത്തരത്തിലാണ്! കണ്ണുകളിൽ കരുണയും വീരവും ഒക്കെ തരാതരം പോലെ വരും, പാക്കേജുകളെക്കുറിച്ച് ഇനിയും വ്യക്തതയില്ലാത്ത ധ്വനികൾ ഉണ്ടാകും, ലോക്ക് ഡൗൺ നീളുമെന്നോ നീളില്ലെന്നോ ജനത്തിന് ധരിയ്ക്കാം, മുഖ്യമന്ത്രിമാരുമായുള്ള ഡിജിറ്റൽ കോൺഫറൻസിനു ശേഷവും ഓരോ സംസ്ഥാനങ്ങൾ തിരിച്ചുള്ള അവസ്ഥ പറയുന്നില്ല, നൂറു കണക്കിന് കിലോമീറ്ററുകൾ താണ്ടിക്കുഴഞ്ഞ് അമ്മയുടെ നിഴൽത്തണലിലേക്ക് ചുരുണ്ടു തളർന്ന് വീണ കുഞ്ഞിക്കാലുകളെ ഇനിയും അറിയാത്ത മട്ട്, രാംലീല ആഘോഷിച്ച സ്വന്തം കൂട്ടത്തെക്കുറിച്ച് ഒരു പരാമർശം പോലുമില്ലായ്മ,  ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങൾക്കുമുള്ള സുരക്ഷാ മാർഗ്ഗങ്ങൾ വർദ്ധിപ്പിയ്ക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളെക്കുറിച്ച് പറയുന്നതിന് പകരം പാത്രം കൊട്ടിയും  വിളക്കു തെളിയിച്ചും മാത്രമുള്ള " വാ കൊണ്ടുള്ള കൗപീനം ധരിപ്പിക്കൽ"! മതി, മോദി ജീ , ഈ അമ്മിക്കല്ലിൽ ചോറു വിളമ്പൽ!
പിന്നെ, ആകെ സമാധാനം അങ്ങ് യുഎസിൻ്റെയും , ഉത്തര കൊറിയയുടെയും ഭരണാധികാരികളേക്കാൾ വളരെ ഭേദമാണ് എന്നതാണ് ! അസുഖം വന്നാൽ വെടിവെച്ചു കൊല്ലുന്നില്ല, ചൈനീസ് വൈറസ് എന്ന വംശീയ വിളി നടത്തുന്നില്ല, ഫേസ് മാസ്കിനെതിരെ നിലപാടെടുക്കുന്നില്ല, ഇത്തിരി വൈകിയെങ്കിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ച് സോഷ്യൽ ഡിസ്റ്റൻസിംഗിന് ആക്കം കൂട്ടി. നല്ല എല്ലാ പ്രവർത്തികൾക്കും ഞങ്ങൾ അങ്ങേയ്ക്കു കട്ട സപ്പോർട്ടാണ്, നിൽക്കുന്നിടത്ത് ലോക്ക് ഡൗൺ തീരുന്നതുവരെ നിൽക്കാൻ പറഞ്ഞതുൾപ്പടെ! ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം കാസറോട്ടൂന്ന് തിരുവനന്തപുരം വരെ സഞ്ചരിച്ചെത്തിയ കുന്നുമ്മൽ സുരേന്ദ്രനേക്കാൾ അനുസരണ അങ്ങയോട് ഇക്കാര്യത്തിൽ ഞങ്ങൾക്കെന്നുമുണ്ടാകും പ്രധാനമന്ത്രി ജീ, ഉറപ്പായും!

https://m.facebook.com/story.php?story_fbid=282917652696794&id=100029356846610

കുടിയന്മാർക്കിവിടെ ചോദിക്കാനും പറയാനും ആളുണ്ട് ഹേ!

എഴുത്ത്: രശ്മിതാ രാമചന്ദ്രൻ

കുടിയന്മാർക്കിവിടെ ചോദിക്കാനും പറയാനും ആളുണ്ടേ! 
മദ്യം കഴിക്കാറില്ല, പക്ഷേ മദ്യത്തിനോട് ഇത്ര അവജ്ഞ ആളുകൾക്കെന്താ എന്ന് മനസ്സിലായിട്ടില്ല. മദ്യം അമിതമായി കഴിച്ച് മരിക്കുന്നതിൽ കൂടുതൽ ആളുകൾ രക്തത്തിൽ പഞ്ചസാരയുടെ അംശം കൂടിയും കട്ടിലിൽ കിടന്നും ഒക്കെ മരിക്കാറുണ്ട്. പഞ്ചസാരയും കട്ടിലും ഇതിൻ്റെ പേരിൽ നാളിതുവരെ നിരോധിച്ച് കണ്ടില്ല. മദ്യനിരോധനത്തിനെതിരെ ബോംബേ ഹൈക്കോടതിയിൽ പോയ ബൽസാരയുടെ വക്കീൽ പറഞ്ഞ"A Re"pub"lic without a "pub" is a relic"  (പബ്ബ് ഇല്ലാത്ത റിപ്പബ്ലിക് കേവലം അവശിഷ്ടം മാത്രമാണ് '')എന്ന പഞ്ച് ഡയലോഗിന് ഇന്ത്യൻ കുടിയൻമാർ അടിച്ച കയ്യടി നിലച്ചിട്ടുമില്ല. എന്തായാലും  ഓൺലൈനായി മദ്യം എത്തിക്കാൻ നോക്കാൻ ബഹു: സുപ്രീം കോടതി തന്നെ പറഞ്ഞു. എന്തായാലും കുടിയന്മാർക്കു വേണ്ടി പരമോന്നത കോടതി തന്നെ ഇറങ്ങിയത് ആശ്വാസമായി. ഇന്നാളിവിടെ കേരള സർക്കാരിന് ഇങ്ങനെ ഒരു ആലോചന ഉണ്ടെന്നറിഞ്ഞ നിമിഷം കേരള ഹൈക്കോടതി നെറ്റി ചുളിക്കുകയും, കണ്ണുരുട്ടുകയും ഹെഡ് മാഷാവുകയും ചെയ്തിരുന്നു. ഇതിപ്പോ ഹെഡ് മാഷിനേക്കാൾ മേളിൽ കുടിയന്മാർക്കാളുണ്ട് എന്നായി. എന്നാലിപ്പോ ദില്ലീലെപ്പോലെ "സ്പെഷ്യൽ കൊറോണ ഫീ" ചാർത്താൻ വരട്ടെ! എക്സൈസ് ആക്ടിൽ പറഞ്ഞിട്ടില്ലാത്ത ഫീസും, ഡ്യൂട്ടിയും, ചാർജും ചാർത്താൻ പറ്റില്ല. നിയമസാധുതയില്ലാതെ തോന്ന്യാസം ചാർത്താനുള്ളതല്ല ടാക്സ് എന്ന് ഭരണഘടനയുടെ ഇരുന്നൂറ്റി അറുപത്തഞ്ചാം അനുച് ഛേദം കിടിലോസ്കിയായി പറഞ്ഞിട്ടുണ്ട്, "No tax shall be levied or collected except by the authority of law.
അതെ, കുടിയന്മാർക്കിവിടെ ചോദിക്കാനും പറയാനും ആളുണ്ട് ഹേ!
States Should Consider Home Delivery Of Liquor/Indirect Sale During Lockdown, Observes SC
https://m.facebook.com/story.php?story_fbid=305006533821239&id=100029356846610

നേഴ്സു മാർക്കു വേണ്ടത് പുകഴ്ത്തലുകളല്ല. ജീവിത സുരക്ഷിതത്വമാണ്.

എഴുത്ത് : രശ്മിതാ രാമചന്ദ്രൻ

നഴ്സസ് ദിനത്തിൽ രാവിലെ
മുതൽ മെനക്കെട്ടിരുന്ന് അവരെ മാലാഖമാരാക്കുകയാണ് പലരും.  മതിയാക്കൂ,  അവർ മാലാഖമാരല്ല, സാധാരണ മനുഷ്യരാണ്. അവർക്ക് പകർച്ചവ്യാധികൾ വരാൻ സാധ്യതയുണ്ട് - സുരക്ഷാ ജാക്കറ്റുകളും മരുന്നുകളും വിശ്രമിക്കാനുള്ള സൗകര്യങ്ങളും നൽകൂ. അവർക്ക് കുടുംബമുണ്ട്, മാന്യമായ ശമ്പളമില്ലാതെ ജീവിക്കാൻ സാധിക്കുകയില്ല. അതു കൊണ്ട് തന്നെ നഴ്സുമാരെ ചൂഷണം ചെയ്യുന്ന തൊഴിൽ സാഹചര്യങ്ങളെ തിരിച്ചറിയുക. മാലാഖ വത്ക്കരണം, അമ്മത്തം, പെങ്ങളാക്കൽ ഒക്കെ വാ കൊണ്ട് വസ്ത്രമുടുപ്പിക്കൽ മാത്രമാണ്. പാത്രം കൊട്ടിയും വെളിച്ചമടിച്ചും പുഷ്പം വിതറിയും നിങ്ങൾക്ക് ഒരു നഴ്സിനെയും രക്ഷിക്കാൻ കഴിയില്ല.
#Nurses to lead the world to health
# Health is a human right
https://m.facebook.com/story.php?story_fbid=307619350226624&id=100029356846610

വാളയാർ ലക്ഷ്യം മനുഷ്യക്കുരുതി തന്നെ

 എഴുത്ത് : അപർണാ കുറുപ്പ് 

ചില കണക്കുകൾ പറയാം. 


കേരളത്തിൽ കോവിഡ് പ്രതിരോധത്തിലുള്ള  ആശ വർക്കർമാരുടെ എണ്ണം ഏകദേശം 28000 

അംഗനവാടി വർക്കേഴ്സ് 33000

ഫീൽഡ് സ്റ്റാഫ് 6000ത്തിൽ പരം 

ഡോക്ടർമാർ - 6000ത്തോളം 

സ്റ്റാഫ് നഴ്സ് 8000ത്തോളം 


കഴിഞ്ഞ ജനുവരി 18ന് ലോകാരോഗ്യ സംഘടന കോവിഡ് മുന്നറിയിപ്പ് നൽകിയതു മുതൽ സംസ്ഥാനം സജ്ജമായി തുടങ്ങിയപ്പോൾ ഈ മുക്കാൽ ലക്ഷം പേരാണ്  ഇന്നു വരെ അഹോരാത്രം ജോലി ചെയ്യുന്നത്, അവധിയില്ലാതെ രണ്ട് മാസമായി ജോലി ചെയ്യുന്ന വലിയ വിഭാഗം ഇതിലുണ്ട്. പോലീസുകാരുടെ കണക്ക് വേറെ. അതിലേയ്ക്ക് കടക്കുന്നില്ല .


അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലേക്ക് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം രണ്ടര ലക്ഷം കടക്കുന്നു. 

അതിൽ കോയമ്പേട് പോലെ , മുംബൈ പോലെ അതീ തീവ്രബാധിത മേഖലകളിൽ നിന്നുള്ളവർ ഏറെയുണ്ട്. 

പാസ് നൽകുന്നതിനു മുമ്പ് സംസ്ഥാനം സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം, എല്ലായിടത്തും ജീവനക്കാരെ വിനിയോഗിക്കണം.

പരിശോധനക്കും ചികിത്സയ്ക്കും ജീവനക്കാരെ കരുതണം ,

ഈ മാസങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ മുക്കാൽ ലക്ഷത്തിൽ നിന്നാണ് ഇതിലേക്കെല്ലാം  ആരോഗ്യ പ്രവർത്തകരെ കണ്ടെത്തേണ്ടത്. 

അതിന് സാവകാശം വേണ്ടേ ? 

ഈ ആകെയുള്ള ആരോഗ്യ പ്രവർത്തകരോട് ഒരു നാടും ജനതയും മനുഷ്യത്വം കാണിക്കണ്ടേ?


കൃത്യമായി സൗകര്യങ്ങളും ഉറപ്പു വരുത്താതെ, പാസില്ലാതെ , കണക്കില്ലാതെ  അതിർത്തികളിൽ ജനങ്ങളുടെ വെള്ളപ്പൊക്കം അനുവദിച്ചാൽ കുരുതി കൊടുക്കുന്നത്, നാടിനേയും നാട്ടിലുള്ളവരേയും ഈ വരുന്നവരേയുമല്ലേ ? 

ആരോഗ്യ പ്രവർത്തകർ അതെങ്ങനെ മാനേജ് ചെയ്യും ?


ഈ ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി പാട്ട കൊട്ടിയും പന്തം കൊളുത്തിയും നടന്നവർ എന്തു കൊണ്ടാണ് ഇപ്പോൾ അതന്വേഷിക്കാത്തത് ?


പാസ് ഇല്ലാതെ വന്നവർക്ക് പഴക്കുലയും പുസ്തകവും നൽകി മനുഷ്യത്വം കാണിച്ചു എന്ന് പറയുന്നതിലെ രാഷട്രീയം ഒരു നാട്ടിലെ  ജനങ്ങളെ കൊലക്ക് കൊടുക്കലല്ലേ? 


അതിനെതിരെ, ആരോഗ്യപ്രവർത്തകരുടെ ഉത്കണ്ഠയുണ്ട്. അതീ നാട്ടിലുള്ളവരുടേതാണ്. ആ ശബ്ദമാണ് കഴിഞ്ഞ പോസ്റ്റിൽ  പങ്കുവച്ചത്

2020 മേയ് 17, ഞായറാഴ്‌ച

Where is health in the stimulus package?

Labour rights are in free fall


ആധുനിക കേരളം ജനങ്ങളുടെ സംഘശക്തിയുടെ ഉൽപ്പന്നം. കെ.എൻ.ഗണേശ്

ആന്റണിയുടെ അഭിമുഖത്തെ കുറിച്ച്  ജെ.എസ്.അടൂരിന്റെ കുറിപ്പും മറ്റുചില കുറിപ്പുകളും ഇപ്പോഴാണ് വായിച്ചത്. ഒന്ന് രണ്ടു കാര്യങ്ങൾ സൂചിപ്പിക്കട്ടെ. 
തിരുവിതാംകൂറും മലബാറും  തമ്മിലുള്ള താരതമ്യമായി ചർച്ച മാറുന്നുണ്ട്. അത്തരത്തിലുള്ള സൂചന ആന്റണിയും അടൂരും മറ്റു പലരും പറഞ്ഞതിലുണ്ട്.. തിരുവിതാംകൂറിന്റെയും മലബാറിന്റെയും വളർച്ചയുടെ ഭൗതിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ നടത്തുന്ന താരതമ്യങ്ങൾ പലപ്പോഴും സ്ഥിതിവിവര കണക്കുകളുടെയും സർക്കാർ ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് നടത്തുന്നത്.സാക്ഷരതയുടെയും പൊതു വിദ്യാഭാസത്തിന്റെയും സർക്കാർ ജോലിയുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അടക്കം ഒരു പ്രത്യേക പ്രദേശത്തിന്റെ വികസനം സർക്കാർ ഉത്തരവുകളുടെയും അസംബ്ലി ചർച്ചകളുടെയും അടിസ്ഥാനത്തിൽ  മാത്രം വിലയിരുത്തുന്നത് ഏകപക്ഷീയമായിരിക്കും  അത്തരം  സംവിധാനങ്ങളുടെ ചോദനം ആവശ്യമാക്കുന്ന ജനകീയതലം കൂടി കണക്കിലെടുക്കണം. സ്ത്രീകളുടെ സാക്ഷരതയും വികസനവും തമ്മിൽ ബന്ധപ്പെടുത്തുന്ന റോബിൻ ജിഫ്‌രിയുടെ പഠനം ഉദാഹരണമാണ് അത് തിരുവിതാംകൂറിനെ സംബന്ധിച്ചാണ്. ആധുനിക വൈദ്യത്തിനുണ്ടായ ചോദനത്തിന്റെ പശ്ചാത്തലത്തിൽ ആയുർവേദത്തെ പുനസ്സംഘടിപ്പിക്കാനുള്ള പി എസ് വാരിയരുടെ ശ്രമവും പരിശോധിക്കാം. ഇതൊക്കെ കൂട്ടിച്ചേർന്നാണ് ആധുനിക കേരളം ഉണ്ടായത്.

 ആന്റണിയുടെയും അടൂരിന്റെയും അവതരണങ്ങൾ ഇതിൽ സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളെ മാത്രം കേന്ദ്രീകരിക്കുന്നു. അത് ലിബറൽ അധികാര രാഷ്ട്രീയത്തിന്റെ സമീപനമാണ്  
പിന്നെ ഇടതുപക്ഷത്തിന്റെ കാര്യം. ഇതെഴുതുന്ന ആളുടെ അറിവിൽ നിന്നു കേരളത്തിന്റെ സാമൂഹ്യ പരിവർത്തനം  ഇടതുപക്ഷത്തിന്റെ മാത്രം സംഭാവനയാണെന്നു ഒരു  ഇടതുപക്ഷക്കാരനും വാദിച്ചിട്ടില്ല. കേരള നവോത്ഥാനം മുതൽ ഇന്ന് വരെ കേരളത്തിലെ ജനങ്ങളാണ്, പ്രത്യേകിച്ച് അടിസ്ഥാന അധഃകൃത വർഗങ്ങളാണ്  പൊതു സംവിധാനങ്ങളെ നിലനിർത്തിയിട്ടുള്ളത് , ഇന്നത്തെ ജനാധിപത്യ സമൂഹത്തെ സൃഷ്ടിച്ചത്. അതിന്റെ കാവൽക്കാരായി നിൽക്കാൻ ഇടതുപക്ഷം തയ്യാറാണെന്ന്  മാത്രമേ സൂചിപ്പിച്ചിട്ടുള്ളു. അത് പറയുന്നത് തെറ്റാണോ? ഇതിന്റെ അർത്ഥം ചരിത്രത്തിന്റെ ഏതെങ്കിലും വശം നിരാകരിക്കുന്നു എന്നല്ല. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിച്ചത് തിരുവിതാംകൂർ സർക്കാരാണെന്ന വസ്തുത നിരാകരിക്കുന്നതെങ്ങനെ? ആധുനിക വൈദ്യത്തിൽ ചികിത്സക്കുള്ള ആവശ്യമുള്ള ഒരു പുതിയ മധ്യവർഗത്തിന്റെ ഉദയം കൂടി പ്രസക്തമാണെന്നാണ് വാദിക്കുന്നത്. ആദ്യം വാക്‌സിനേഷൻ നടത്തിയത് തിരുവിതാംകൂറിൽ ആണെങ്കിൽ വസൂരിയും കോളറയും ബാധിച്ച് പതിനായിരങ്ങൾ മരിച്ചുവെന്നതും അതിനു പ്രതിവിധി കാണാൻ ശബ്ദമുയർത്തുന്ന സംഘടനകൾ തിരുവിതാംകൂറിൽ ഉണ്ടായിരുന്നു എന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. അതിനോട് പ്രതികരിക്കാൻ സർക്കാർ തയ്യാറായെന്നതും അംഗീകരിക്കുന്നു  
പ്രശ്നം കാഴ്ചപ്പാടിന്റെ ഭിന്നതയാണ്. നവോത്ഥാനത്തിന്റെയും ജനാധിപത്യ പോരാട്ടങ്ങളുടെയും പശ്ചാത്തലങ്ങളിൽ നിന്നു വളർന്നുവന്ന ഇടതുപക്ഷക്കാർക്ക് തിരുവിതാംകൂർ മഹാരാജാവിനെ പറ്റിയുള്ള പരാമർശം സ്വീകാര്യമാകണമെന്നില്ല. അതു അവർ മന്ദബുദ്ധികൾ ആയതുകൊണ്ടല്ല. അതൊരു നിലപാടിന്റെ പ്രശ്നമാണ്. കേരളത്തിലെ വികസനത്തിന്‌ അടിത്തറയിട്ടത് പള്ളിവാസൽ  ചെങ്കുളം പദ്ധതികൾ പണിയുകയും ഉദ്യോഗമണ്ഡൽ വ്യവസായ കോംപ്ലക്സ് ആരംഭിക്കുകയും തിരുവിതാംകൂർ സർവകലാശാലക്ക് തുടക്കമിടുകയും ചെയ്ത സർ സി പി രാമസ്വാമി അയ്യരും ചിത്തിരതിരുനാളുമാണ് എന്ന് വാദിക്കാം അങ്ങിനെ പറയാൻ കോൺഗ്രസ്കുർക്ക്‌  പോലും തോന്നുന്നില്ല പക്ഷെ അത് വസ്തുതയല്ലേ? ഉത്തരവാദിത്വ പ്രക്ഷോഭത്തെ തകർക്കാൻ ശ്രമിച്ച പുന്നപ്രവയലാർ പ്രക്ഷോഭത്തെ രക്തത്തിൽ കുളിപ്പിച്ച സി പിയാണ് നമുക്ക് ഓർമ വരുന്നത്. അതൊരു നിലപാടാണ്. ഈ സമരങ്ങളെല്ലാം അപ്രസക്തമായിരുന്നു എന്ന് കാണുന്നവർക്ക് അങ്ങിനെയൊരു നിലപാടുണ്ടാകില്ല. അതിൽ അത്ഭുതവുമില്ല. 
ലിബറലുകൾ സാധാരണയായി ചരിത്രത്തെ കണ്ടുവരുന്നത് അധികാര രൂപങ്ങളുടെയോ സ്വത്വങ്ങളുടെയോ അടിസ്ഥാനത്തിലാണ്. മാനവികസ്വഭാവം പോലുള്ള സംവർഗങ്ങളും ഉപയോഗിക്കുന്നുണ്ട്. അധ്വാനിക്കുന്ന ജനത ഇതുവരെയുണ്ടാക്കിയ നേട്ടങ്ങളെയും അനന്ത സാധ്യതകളെയുമാണ് ഇടതുപക്ഷം ആശ്രയിക്കുന്നത്. ഇതൊരു അടിസ്ഥാന അഭിപ്രായഭിന്നതയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും വിമർശിച്ചാൽ  അത് മനസ്സിലാക്കണം. അഭിപ്രായങ്ങളിൽ തിരുത്തലുകൾ നിർദേശിച്ചാൽ അത് സ്വീകരിക്കാനും തയ്യാറാണ്. അറിവില്ലായ്മ ഒരു കുറ്റമല്ലല്ലോ. പക്ഷെ മന്ദബുദ്ധികൾ എന്നൊക്കെ വിളിക്കുന്നത് വെറും അഭിപ്രായഭിന്നതയെയല്ല സൂചിപ്പിക്കുന്നത്. അത് ഒഴിവാക്കലിന്റെ പുറംതള്ളലിന്റെ ഒരു രൂപമാണ് എന്ന് കൂടി പറയട്ടെ. മനുഷ്യരാശി ഇതു വരെ നിലനിന്നത് അവർ മന്ദബുദ്ധികളായിട്ടല്ല. എല്ലാ അധികാരി വർഗങ്ങളും സ്വലാഭത്തിനുവേണ്ടി അവരെ തകർക്കാൻ ശ്രമിച്ചിട്ടും അവർക്ക് ജീവിക്കാൻ സാധിച്ചതുകൊണ്ടാണ്. ഈ അതിജീവനത്തിന്റെ രാഷ്ട്രീയത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രസക്തിയും.

2020 മേയ് 16, ശനിയാഴ്‌ച

കേരളം 'അഹങ്കരിക്കുന്നു' എന്ന വിവരം ആന്റണിക്ക് എവിടെനിന്നു കിട്ടി ? കെ.ജ.ജേക്കബ്.

"വല്ലാതങ്ങ് അഹങ്കരിക്കുകയൊന്നും വേണ്ട. കൊറോണ ബാധയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി രക്ഷപ്പെട്ട് നിൽക്കുന്ന സംസ്ഥാനമാണെങ്കിലും കേരളം ഇപ്പോഴും കരകയറിയിട്ടില്ല."

കേരളത്തെക്കുറിച്ച് ഒരു മുൻ മുഖ്യമന്ത്രി ഇങ്ങിനെ പറയുമെന്ന് ഇപ്പോഴും വിശ്വിക്കാൻ വയ്യ. നിഷേധം ഒന്നും ഇതുവരെ വരാത്തതിനാൽ വിശ്വസിക്കാതിരിക്കാനും വയ്യ.   

മറ്റു സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപിച്ച അത്രയും കേരളത്തിൽ വ്യാപിച്ചില്ല എങ്കിലും അടുത്ത നാളുകളിൽ വരാനിരിക്കുന്ന വ്യാപനത്തിനെതിരെ പ്രതിരോധമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കേരളം. സാമൂഹ്യ ജീവിതം പഴയ പടിയിലേക്കു പോകുന്നതിനെക്കുറിച്ച് ഒരു മലയാളിയും ഇപ്പോഴും ആലോചിക്കുന്നു പോലുമില്ല, പിന്നെയാണ് അഹങ്കരിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും മലയാളികൾ വന്നു കൊണ്ടിരിക്കുന്നു;  അവരെയൊക്കെ നമ്മുടെ സംവിധാനത്തിന്റെ ഭാഗമാക്കി സംരക്ഷിക്കുന്നതിന്റെയൊപ്പം ആറുമാസം മാത്രം പ്രായമുള്ള ഈ വൈറസിന്റെ ഏതൊക്കെ രൂപങ്ങൾ എവിടെ നിന്നൊക്കെ വരും എന്ന ആശങ്ക ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്; പോംവഴികൾ അന്വേഷിക്കുന്നുണ്ട്.

പതിനായിരക്കണക്കിന് ആളുകളാണ് ഇപ്പോൾ അതിർത്തി കടന്നു കേരളത്തിലേക്ക് വരുന്നത്. അവരെയൊക്കെ കേന്ദ്ര നിർദ്ദേശ പ്രകാരം പല വിധത്തിലുള്ള നിരീക്ഷണത്തിലാക്കി സുരക്ഷിതരാക്കാനുള്ള പെടാപ്പാടിലാണ് സംസ്‌ഥാനം. ആരോഗ്യം, തദ്ദേശ സ്വയംഭരണം, പോലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ നീട്ടിശ്വാസം വലിച്ചിട്ടു മാസങ്ങളായി; പല തലത്തിലുള്ള സർക്കാർ സംവിധാനം--പഞ്ചായത്ത് വാർഡ് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവരും പഞ്ചായത്ത് പ്യൂൺ മുതൽ ചീഫ് സെക്രട്ടറി വരെയുള്ളവരും കുറച്ചു കോൺഗ്രസ് നേതാക്കൾ ഒഴികെയുള്ള മുഴുവൻ കേരളീയരും നാളെയെക്കുറിച്ചുള്ള ആകുലതയിലാണ്; പ്രതിരോധം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ കുറച്ചൊന്നു അയഞ്ഞു കളയാം എന്ന് ഇന്നുവരെ ഉത്തരവാദപ്പെട്ട  ഒരാളും പറഞ്ഞിട്ടില്ല; മറിച്ചു കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണം എന്നാണ് ഓരോ പ്രാവശ്യവും പറയുക. 

അപ്പോഴാണ് അഹങ്കരിക്കരുതെന്ന ഉപദേശം. 

മുപ്പത്തി രണ്ടാം വയസ്സിൽ കെ പി സി സി യുടെ കാറിൽ കയറിയിട്ട് ഇന്നുവരെ നാട്ടുകാരുടെ ചെലവിൽ നിന്നിറങ്ങാത്ത കെ എസ്  യു ക്കാരൻ ഡൽഹിയിൽ സന്തോഷമായിട്ടു കഴിയുന്നതിൽ ആർക്കും വേവലാതിയൊന്നുമില്ല; നാടിനു കാൽക്കാശിന്റെ ഗുണമില്ലെങ്കിലും. പക്ഷെ കേരളം 'അഹങ്കരിക്കുന്നു' എന്ന വിവരം ഇദ്ദേഹത്തിന്  എവിടെനിന്നു കിട്ടി?      

കെ എസ് യു ക്കാരുടെ ഒരു മെച്ചം അവർ എ കെ ആന്റ്ണി മുതൽ കേരളം കോവിഡ് പ്രതിരോധത്തിൽ പതിനഞ്ചാം സ്‌ഥാനത്താണ് എന്ന് ആശ്വസിക്കുന്ന എൽദോസ് കുന്നപ്പള്ളി വരെ ഒരേ പോലെ ചിന്തിക്കുന്നു എന്നതാണ്. കേരളത്തിനെതിരെ വിരൽ വയ്ക്കാൻ സ്‌ഥലം കിട്ടിയാൽ ഉരൽ ഉരുട്ടിക്കയറ്റും.

ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന കെ എസ് യു നേതാവിന് ഒരു കാര്യത്തിൽ ആശ്വസിക്കാം: കേരളം അഹങ്കരിച്ചു പോകാതിരിക്കാതിരിക്കാനുള്ള കുത്തിത്തിരുപ്പ് ഇളമുറക്കാർ പരമാവധി നടത്തുന്നുണ്ട്; അതിനിടയ്ക്ക് ക്വാറന്റൈനിൽ പോകേണ്ടി വന്നെകിലും.

ട്രമ്പിന്റെ ഫ്രണ്ട് മോദി അറിയാൻ. കെ.ജ.ജേക്കബ്

കോവിഡ് നേരിടാൻ കൊള്ളാവുന്ന ഇക്കണോമികൾ എല്ലാംതന്നെ പാക്കേജ് പ്രഖ്യാപിച്ചു. ഉപഭോഗം നിലച്ചുപോയ ഉറപ്പില്ലാത്ത വിപണിയിലേക്ക്‌ ആളുകളെ എങ്ങിനെ തിരിച്ചുകൊണ്ടുവരാം എന്നതായിരുന്നു അവരുടെ ശ്രദ്ധ. അതിനെങ്ങിനെ  അവരുടെ കൈയിൽ പണമെത്തിക്കാം എന്നതാണ് ആലോചന. 

ഇന്നലെ അമേരിക്കൻ അധോസഭ പാസാക്കിയ മൂന്നു ട്രില്യൺ ഡോളർ പാകേജ് ഇതൊക്കെയാണ്: സംസ്‌ഥാന, തദ്ദേശ ഭരണ ട്രൈബൽ ഭരണകൂടങ്ങൾക്ക് ഒരു ട്രില്യൺ, ആറായിരം ഡോളർ വരെ കുടുംബങ്ങൾക്ക് നേരിട്ടുള്ള സഹായം, വിദ്യാർത്ഥികളുടെ വായ്‌പ്പാ എഴുതിത്തള്ളൽ, ഫുഡ് കൂപ്പണുകൾ, തൊഴിലാളികളെ നിലനിർത്തുന്നവർക്കുള്ള ടാക്സ് ഇളവുകൾ, കൊറോണ ടെസ്റ്റിംഗിന് വർദ്ധിച്ച സഹായം...ഏതൊക്കെ മൈ പ്രണ്ട് ട്രംപ് ഒപ്പിടും എന്നറിയില്ല. 

പക്ഷെ ട്രംപിന്റെ പ്രണ്ടിന്റെ ശ്രദ്ധ വേറെയാണ്. 

വേലയും കൂലിയുമില്ലാത്ത, ഭാവിയിക്കുറിച്ച് ഒരുറപ്പുമില്ലാത്ത കോടിക്കണക്കിനു മനുഷ്യർ കുഞ്ഞുങ്ങളെയും കൂട്ടി നടന്നു മരിക്കുന്ന നാട്ടിൽ അവരല്ല പ്രണ്ടിന്റെ വിഷയം; അവരും അവരെപ്പോലുള്ളവരും കഴിച്ചു ബാക്കിയാകുന്നവർക്കു വേണ്ടിയുള്ള ഇക്കണോമിയാണ് വിഷയം;  അതിന്റെ നിർമ്മാണമാണ് 20 ലക്ഷം കോടിയുടെ പാക്കേജ്. അതിനുള്ള പണം എവിടെനിന്നും ഒപ്പിക്കാം എന്നതാണ് നോട്ടം.
  
ബാൽക്കണിയിൽ കൈകൊട്ടുന്നവർക്കും അവരുടെ കുഞ്ഞുങ്ങൾക്കുംവേണ്ടിയുള്ള പരിഷ്‌കാരങ്ങൾ. അതിനുള്ള മൂലധനം സംഭരിക്കാനുള്ള വില്പനശ്രമങ്ങൾ. 

കൊറോണ ഒരു നിമിത്തമായി എന്ന് മാത്രം കണ്ടാൽ മതി.  

അപ്പോൾ നടക്കുന്നവർ?
ഗാന്ധിശിഷ്യന്മാരാണ് എന്നല്ലേ പറച്ചിൽ.
ഗാന്ധി നടന്നിട്ടില്ലേ? അവരും നടക്കട്ടെ. 

അതിലെന്താണ് ഒരു കുറച്ചിൽ?

ശശി തരൂരിൽ നിന്ന് പഠിക്കാനേറെയുണ്ട് പ്രതി പക്ഷത്തിന്. കെ.ജെ.ജേക്കബ്

യു ഡി എഫ് ലോക്സഭാംഗം എന്ന നിലയിൽ ഡോ ശശി തരൂർ ചെയ്യുന്ന കാര്യങ്ങൾക്കു പൊതുവെ സ്വീകാര്യത കൂടിവരുന്നുണ്ട്. അതിൽ അദ്‌ഭുതമില്ല. ഒരു മഹാമാരിയുടെ പാശ്ചാത്തലത്തിൽ അദ്ദേഹം ചെയ്തത് സാധാരണ രാഷ്ട്രീയ രീതിയിൽനിന്നു ഇത്തിരി മാറി നടക്കലാണ്. 

ഡോ തരൂർ മാത്രമല്ല, കേരളത്തിലെ മൊത്തം പ്രതിപക്ഷവും, വിശിഷ്യാ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇത്തരമൊരു സമീപനം സ്വീകരിക്കണമെന്ന് വിനീതനായ ഞാൻ (കുഞ്ഞാലിക്കുട്ടി സാഹിബിനെ ഓർക്കുന്നു) പല പ്രാവശ്യം എഴുതിയിരുന്നു. 

ഇനിയും കോൺഗ്രസ് നേതൃത്വം  അത്തരമൊരു നിലപാടിലേക്ക് മാറണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾക്കു ഇനിയും പിടികിട്ടാത്ത ഒരു വൈറസാണ് ഇതിലെ ചുറ്റിക്കളിയുമായി നടക്കുന്നത്. അതിനു ഡസൻ കണക്കിന് വേരിയന്റുകൾ ഉള്ളതായി വിദഗ്ധർ കണക്കാക്കുന്നു. അവയുള്ള എല്ലാ നാടുകളിൽനിന്നും മലയാളികൾ കേരളത്തിലെത്തും. സർക്കാർ സംവിധാനത്തിനു മാത്രമായി അതിനെ പിടിച്ചുകെട്ടുക അങ്ങേയറ്റം അപകടസാധ്യതെയുള്ള കാര്യമാകും. 

ഇവിടാരും അഹങ്കരിക്കുന്നില്ല എന്നും നാളെ എന്ത് നടക്കും എന്ന കാര്യത്തിലുള്ള  ആശങ്കയാണ് എല്ലാവർക്കുമെന്ന സത്യം, താഴെത്തട്ടിലുള്ള കോൺഗ്രസുകാരുടെയും യു ഡി എഫിൻെറയും കൂടി കഠിന ശ്രമത്തോടെയാണ് കേരളം ഇതുവരെ പിടിച്ചുനിന്നത് എന്നതിൽ, രാഷ്ട്രീയത്തിനതീതമായി ഒരു പൊതു ശത്രുവിനെതിരെ ഒരുമിച്ചു നിന്നു മറ്റൊരു കേരളം മോഡൽ സൃഷ്ടിക്കുന്നു എന്ന പരിമിതമായ അഭിമാനം: ഇവ മാത്രമേ ഇപ്പോൾ മലയാളിക്കുള്ളൂ എന്നും കോൺഗ്രസ് മനസിലാക്കണം.      

---
കൊറോണ ഈ രൂപത്തിൽ ആകുന്നതിനു വളരെ മുൻപ് മാർച്ച് 11 നു എഴുതിയ പോസ്റ്റിലെ ഒരു ഭാഗം: (പോസ്റ്റിന്റെ ലിങ്ക് കമന്റിലുണ്ട്.)

"ഇപ്പോൾ കൊറോണ വൈറസിനെ സംസ്‌ഥാന സർക്കാർ നേരിടുന്നത് നാളെ ലോകം കണ്ടുപഠിക്കാൻ പോകുന്ന ഒരു മാതൃകയുണ്ടാക്കിയാണ്. നോക്കിപ്പഠിക്കാൻ മറ്റൊന്നില്ലാത്തതിനാൽ പാളിച്ചകളും വീഴ്ചകളും ഉണ്ടാകാം. അതെങ്ങിനെ ഉപയോഗിക്കണം എന്ന കാര്യത്തിൽ ചെന്നിത്തല മുൻപ് കാണിച്ചതുപോലുള്ള പ്രായോഗിക ബുദ്ധി കാണിക്കണം. സാധാരണ ഒരു സന്ദർഭത്തിൽ പ്രതിപക്ഷം ഉപയോഗിക്കുന്നതുപോലെ ഉപയോഗിക്കുന്നതിനേക്കാൾ ഫലം ചെയ്യുക ഒരു സൗഹൃദ പ്രതിപക്ഷം എന്ന നിലയിലേക്ക് മാറി സിറ്റം മെച്ചപ്പെട്ടതാക്കാൻ ശ്രമിക്കുന്ന സർക്കാരിന് പുറത്തുള്ള മറ്റൊരു സംവിധാനം എന്ന നിലയിൽ പ്രവർത്തിക്കുമ്പോഴായിരിക്കും എന്നാണ് എന്റെ നിഗമനം. മനഃപൂർവ്വം ഒരു വീഴ്ച ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും എന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കാൻ സാധ്യത കുറവാണ്. അതുകൊണ്ടു വീഴ്ചകളുണ്ടായാൽ അത് ചൂണ്ടിക്കാട്ടുന്ന, അതിൽനിന്നു രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ നോക്കാത്ത ഒരു പ്രതിപക്ഷം എന്ന ലേബലായിരിക്കും പ്രതിപക്ഷത്തിന് ഗുണം ചെയ്യുക. അതായിരിക്കും നാടിനും ഗുണം ചെയ്യുക. അതായിരിക്കും ചെന്നിത്തലയ്ക്കും ഗുണം ചെയ്യുക."
--
"അതുകൊണ്ടു ജനങളുടെ തീരുമാനത്തെ മുൻ‌കൂർ നിശ്ചയിക്കരുത്; ഭരണനേട്ടങ്ങൾ മാത്രം മുൻനിർത്തിയല്ല ലോകത്തൊരു ജനവും വോട്ടു ചെയ്യുന്നത്. പൗരത്വ നിയമത്തിൽ കൊള്ളാവുന്ന നിലപാട് എടുത്തിരുന്നു എങ്കിൽ അരവിന്ദ് കെജ്‌രിവാൾ ഇപ്പോൾ പ്രതിപക്ഷത്തിരുന്നേനെ. അതുകൊണ്ടു ഒരു കൊല്ലം കഴിഞ്ഞു നടക്കുന്ന തെരഞ്ഞെടുപ്പിനെ ഇപ്പോഴേ പ്രതിപക്ഷം ഭയപ്പെടേണ്ടതില്ല; ഭയക്കേണ്ടത് ഭരണപക്ഷമാണ്. കാരണം ഭരണാധികാരിയ്ക്കു തെറ്റ് പറ്റും; പ്രതിപക്ഷത്തിന് തെറ്റുപറ്റാൻ പാടാണ്. അതുകൊണ്ടു ഭരണാധികാരിയ്ക്കു തെറ്റുപറ്റുന്നതുവരെ കാത്തിരിക്കുക. ഇപ്പോൾ, നാടിനൊരവശ്യം വരുമ്പോൾ, കൂടെനിൽക്കുന്ന പ്രതിപക്ഷനേതാവിന്റെ വാക്കുകൾക്ക് കൂടുതൽ വിലയുണ്ടാകും."

കേരളത്തിന്റെ മാറ്റത്തിന്റെ സൃഷ്ടാക്കൾ ജനങ്ങളാണ്.ആന്റണിയുടെ രാജഭക്തി ചരിത്ര നിഷേധം. കെ.എൻ.ഗണേശ്

രണ്ടു മൂന്നു ദിവസമായി ആന്റണിയുടെ അഴിമുഖം അഭിമുഖത്തെ കുറിച്ച് ചർച്ച നടക്കുകയാണ്. ആന്റണിയുടെ ലക്ഷ്യം പൊതുജനാരോഗ്യ സംവിധാനത്തിന്റെ വളർച്ചക്കുള്ള ഒരു ചെറിയ ആനുകൂല്യം പോലും ഇടതുപക്ഷത്തിന് നൽകരുതെന്ന് ആന്റണിക്ക് നിർബന്ധമാണെന്ന് പകൽ പോലെ വ്യക്തമായിരുന്നു. 

ഇതിനെ കുറിച്ച് മറ്റൊരു ചർച്ച വളർന്നു വരുകയാണ്. ഡോക്ടർ പൽപ്പുവിന് തിരുവിതാംകൂറിൽ ജോലി നിഷേധിച്ചത്, ആധുനിക വൈദ്യം ആർക്കെന്നുമുള്ള ചർച്ച,  അടിസ്ഥാന ജീവിതഗുണ നിലവാരത്തിന്റെ അങ്കനങ്ങൾ എന്ത് കാണിക്കുന്നു എന്നത്, ഇങ്ങിനെ ആന്റണി പോലും കണ്ടിട്ടില്ലാത്ത വഴികളിലൂടെ ചർച്ച നീളുകയാണ്. 


രണ്ടു കാര്യങ്ങളാണ് പ്രധാനം എന്ന് തോന്നുന്നു.  ഏതൊരു സമൂഹമാറ്റത്തെയും ആരുടെ എങ്കിലും ഭരണ പരിഷ്കാരമായി കാണുക നമ്മുടെ ഒരു രീതിയാണ്. രാഷ്ട്രീയക്കാർക്ക് വലിയ ഇഷ്ടമുള്ള ഒരു കാര്യമാണ്.  ഏതൊരു പദ്ധതി ആരംഭിച്ചാലും ഞങ്ങളാണ് തുടങ്ങിവെച്ചത് എന്ന് പറഞ്ഞു ചാടിവീഴുന്നത് ഈ മാനസികാവസ്ഥയുടെ സൂചനയാണ്. സൂക്ഷമായി പരിശോധിക്കുകയാണെങ്കിൽ അത്തരം അവകാശവാദങ്ങളിൽ വലിയ കഴമ്പില്ലെന്നു കാണാം. ഒരു പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് തന്നെ വേറൊരാളോ ഒരു പ്രസ്ഥാനമോ അത്തരം അവശ്യം ഉന്നയിച്ചു കാണും. ഇത്തരത്തിൽ ജനങ്ങളിൽ നിന്നു ഒരു ആവശ്യമായി വരാത്ത ഭരണ പരിഷ്കാരങ്ങൾ പരാജയപ്പെടും. അതു കൊണ്ടു മാറ്റത്തിന്റെ സൃഷ്ടാക്കൾ ജനങ്ങളാണ്. തിരുവിതാംകൂറിൽ ആധുനിക വൈദ്യത്തിനു വളർച്ചയുണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ അതിന്റെ യഥാർത്ഥ അവകാശികൾ അവിടത്തെ നവോത്ഥാന മുന്നേറ്റവും ജനകീയ പ്രസ്ഥാനങ്ങളും അവ സൃഷ്‌ടിച്ച അവബോധവുമാണ്.  അതിനോട് പ്രതികരിക്കാൻ രാജകുടുംബം നിർബന്ധിതരായി എന്നതാകും വസ്തുത. 


രണ്ടു, ഇതു വ്യക്തമായിരിക്കെ ആന്റണിയുടെ പ്രതികരണം എന്തുകൊണ്ടുണ്ടായി? തിരുവിതാംകൂർ പോലുള്ള ചരിത്ര നിർമ്മാണത്തിന്റെ മറ്റൊരു വശം ഇവിടെ പ്രധാനമാണ്. ശങ്കുണ്ണി മേനോന്റെ ചരിത്രവും ഉള്ളൂറിന്റെ progressive travancore പോലുള്ള രാജഭക്തി സ്വഭാവമുള്ള രചനകളും മുതൽ തിരുവിതാംകൂർ രാജാക്കന്മാർ ആധുനികവൽക്കരണത്തിന്റെ വക്താക്കളായി കാണിച്ചു കൊണ്ടുള്ള നിരവധി ചരിത്രകൃതികൾ പ്രചരിച്ചിട്ടുണ്ട്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്‌ കൂടുതൽ പുരോഗമനവാദികളായി മാറുകയും കമ്മ്യൂണിസ്റ് പ്രസ്ഥാനം വേരൂന്നുകയും ചെയ്ത സാഹചര്യത്തിൽ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ ഈ ഭക്തിപാരമ്പര്യം ശക്തമായി ഉപയോഗിച്ചിട്ടുണ്ട്. കൈനിക്കര പത്മനാഭപിള്ളയെ പോലുള്ളവരുടെ രചനകൾ ഉദാഹരണമാണ്. കമ്മ്യൂണിസ്റ്റുകാർ ദേശീയവിരുദ്ധരും രാജകുടുംബം ദേശീയതയുടെ വക്താക്കളുമായി മാറുന്ന അവസ്ഥയാണിത്. തിരുവിതാംകൂറിലെ എല്ലാ മുന്നേറ്റങ്ങളുടെയും  ഉത്തരവാദികൾ രാജ കുടുംബവും അവരുടെ ദിവാന്മാരും ആണെന്ന് വരുത്താനുള്ള ശ്രമം കാണാം.(എ.ശ്രീധരമേനോന്റെ triumph and tragedy in Travancore) ഈ ശ്രമം ചില വിദേശികളുടെ രചനകളിൽ പോലും കാണാം (No Elephants for the Maharaja - louis overkerk). പുന്നപ്ര വയലാർ സംഘർഷ ഭൂമിക്കടുത്ത് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധ ആശയ പ്രപഞ്ചത്തിൽ വളർന്നുവന്ന ആന്റണി ഇതു ഉൾക്കൊണ്ടില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഒരർത്ഥത്തിൽ ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയും വലുതായൊന്നും ചെയ്തിട്ടില്ലെന്ന സമ്മതവുമാണത്. കാരണം തിരുവിതാംകൂറിലെ ആദ്യത്തെ പൂർണമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ കോൺഗ്രസ്സിന്റേതായിരുന്നു.