കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലുമായി കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിരന്തരം ഇടപെടുന്ന ഒരാളാണ് താങ്കള്‍. ഈ സാംസ് കാരിക ഇടപെടലിന് രണ്ടുതലങ്ങള്‍ ഉണ്ട് എന്നു തോന്നുന്നു. ഇടതുപക്ഷ ആശയങ്ങള്‍ പൊതുസമൂഹത്തിലേക്കെത്തിക്കുന്ന രാഷ്ട്രീയ പ്രചാരകന്‍ എന്നതും മാര്‍ക്‌സിസം ജ്ഞാനശാസ്ത്രപരമായും പ്രായോഗികമായും അഭിസംബോധന ചെയ്യാതെ പോയ പ്രമേയങ്ങളെ ആ വ്യവഹാരത്തിലേക്ക് ഉള്‍ച്ചേര്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന അഭ്യന്തര വിമര്‍ശകന്‍ എന്നതും. എങ്ങനെയാണ് ഇവ രണ്ടിനെയും ഒന്നിച്ചുകൊണ്ടുപോവാന്‍ കഴിയുന്നത്. മാര്‍ക് സിസ്റ്റ് വിരുദ്ധന്‍ എന്ന് അവതരിപ്പിക്കപ്പെടാതിരിക്കാന്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ കൂടിയാണ് ഞാനുദ്ദേശിക്കുന്നത്.?
ദേശീയത,നാരായണഗുരു, ശബരിമല വലിയ നിലയില്‍ സ്വീകരിക്കപ്പെട്ട പ്രഭാഷണങ്ങളുടെ പ്രമേയങ്ങളാണിവ. ഇവയെല്ലാം അതത് സാമൂഹ്യസന്ദര്‍ഭത്തിന്റെ സമ്മര്‍ദത്തിനുള്ളില്‍ രൂപപ്പെട്ടതാണ്. പക്ഷേ, മഹാഭാരത പ്രഭാഷണങ്ങള്‍ക്കു നേരിട്ട് അത്തരമൊരു സാമൂഹ്യാവശ്യം ഇല്ലായിരുന്നു.എന്നാലവ മേല്‍പ്പറഞ്ഞവയെക്കാള്‍ വിജയവുമായി. എന്തുകൊണ്ടാണ് മഹാഭാരതം പോലൊരു ടെക്സ്റ്റ് തിരഞ്ഞെടുത്തത്.
= മഹാഭാരതപ്രഭാഷണങ്ങള്‍ക്ക് ഇമ്മീഡിയറ്റായ ഒരു സോഷ്യല്‍ നീഡ് മറ്റുള്ളവയെപ്പോലെ ഉണ്ടായിരുന്നില്ല എന്നത് പുറമേക്കു ശരിയാണ്. മറ്റുള്ള പ്രമേയങ്ങള്‍ തൊട്ടുമുന്‍പിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളായി ഉയര്‍ന്നുവന്നിരുന്നു. അതുപോലൊരു ആസന്നസ്വഭാവം മഹാഭാരത പ്രഭാഷണങ്ങളുടെ മുന്‍പിലുണ്ടായിരുന്നില്ല. പക്ഷേ, കൂടുതല്‍ വ്യാപകമായ ഒരു രാഷ്ട്രീയാടിസ്ഥാനം ആ പ്രഭാഷണങ്ങള്‍ക്കുണ്ട്. ഒരു സമൂഹത്തിന്റെ വിപുലപാരമ്പര്യത്തെ രാഷ്ട്രീയമൂലധനമാക്കി മാറ്റാന്‍ മതവര്‍ഗീയവാദികള്‍ നടത്തിയ ശ്രമത്തോടുള്ള പ്രതിരോധമാണത്. പൊടുന്നനെ തുടങ്ങിയ ഒന്നല്ല ഈ വര്‍ഗീയവത്കരണം. അതിദീര്‍ഘമായ ഒരു ചരിത്രം അതിനുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടവസാനം മുതലാരംഭിക്കുന്നതാണ് ഇന്ത്യയിലെ ഇതിഹാസപാരമ്പര്യങ്ങളെയും സംസ്‌കൃത വിജ്ഞാന പാരമ്പര്യങ്ങളെയുമൊക്കെ മതവര്‍ഗീയതയുടെ ആശയ സ്രോതസ്സാക്കി മാറ്റാനുള്ള ശ്രമം. ഒരര്‍ഥത്തില്‍ ഇന്ത്യന്‍ വര്‍ഗീയതയുടെ സാംസ്‌കാരിക മൂലധനമായതും ആ പ്രവര്‍ത്തനമാണ്. നമ്മുടെ ദേശീയരാഷ്ട്രീയത്തെ കഴിഞ്ഞ ഒരു നൂറ്റാണ്ടായി നിര്‍ണയിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ ഒരു പ്രശ്‌നമാണത്. അതിനോട് മുഖ്യധാരാ വിനിമയരീതികളില്‍ നിന്ന് കുറച്ചൊന്ന് വ്യത്യസ്തമായ രീതി സ്വീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍ ചെയ്തത്. വ്യത്യസ്തം എന്നുപറയുന്നത്, പുറമെനിന്ന് അവ മതനിരപേക്ഷമാണ്, ബഹുസ്വരമാണ് എന്നു പറയുന്നതിനു പകരം അവയ്ക്കുള്ളില്‍ കടന്നുകൊണ്ടുതന്നെ അഴിച്ചുകാണിക്കാനും വിശദീകരിക്കാനുമുള്ള വിപുലമായ ശ്രമത്തെ മുന്‍നിര്‍ത്തിയാണ്.

പൊതുസമൂഹത്തോട് സംസാരിക്കാനും പ്രതിരോധപരമായ ജ്ഞാനം വിനിമയം ചെയ്യാനും ശ്രമിക്കുമ്പോൾ വലിയ അപകടങ്ങളുണ്ട്. ഒന്ന്, പൊതുസമൂഹത്തിലെ രാഷ്ട്രീയമണ്ഡലം മത വർഗീയവാദികളെപ്പോലെ കടുത്ത ശത്രുക്കൾ ളള്ള ഒരു ലോകമാണ്. സർവകലാശാലകൾ നൽകുന്ന സുരക്ഷിതത്വമൊന്നും ഇത്തരം ഇടങ്ങളിൽ ഇല്ല.
Read more: https://www.deshabhimani.com/articles/sunil-p-elayidom-interview-marxism-rafiq-ibrahim/889006
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ