2013 ജൂലൈ 15, തിങ്കളാഴ്‌ച

സരിതയ്‌ക്കു ഫോണ്‍ ബന്ധം സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ മുതല്‍ എസ്‌.പി വരെ


mangalam malayalam online newspaper
പത്തനംതിട്ട: സൗരോര്‍ജ തട്ടിപ്പുകേസ്‌ പ്രധാനപ്രതി സരിതാ എസ്‌. നായരുടെ 8606161700 നമ്പറിലുളള മൊെബെല്‍ ഫോണില്‍നിന്ന്‌ എസ്‌.പി മുതല്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാര്‍ വരെയുളളവരുടെ ഫോണുകളിലേക്കു കോളുകള്‍ പോയി.
കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുളള ജില്ലകളിലെ പോലീസ്‌ ഉന്നതരുമായി സരിത പുലര്‍ത്തിവന്ന ബന്ധത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. കേരളത്തിനു പുറത്തുളള ചില പോലീസ്‌ ഉന്നതരുമായും സരിത ബന്ധം പുലര്‍ത്തിയിരുന്നതായി സൂചനയുണ്ട്‌. തിരുവല്ല ഡിെവെ.എസ്‌.പിയുമായി സരിത പലകുറി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്‌. എറണാകുളത്തുളള പോലീസുകാരോടാണ്‌ അധികവും സംസാരിച്ചിട്ടുളളത്‌. പത്തനംതിട്ട ജില്ലാ ജയിലില്‍ ഷാര്‍ജാ പെണ്‍വാണിഭ കേസിലെ പ്രധാന പ്രതി സൗദയാണു സരിതയുടെ തോഴി. മറ്റു പെണ്‍ തടവുകാരുമായി സരിത അധികം ഇടപെടാറില്ല. നാലു വനിതാ തടവുകാരാണ്‌ ഇവിടെയുള്ളത്‌.
സരിത വിളിച്ച പോലീസ്‌ ഉദ്യോഗസ്‌ഥരുടെ നമ്പരുകള്‍ ചുവടെ: 9031111111,9497987104, 9497987105,9496462152,9497990007,9497990035,9497990137,9946429194,9497935462,9497932584,9497934740,9947172247, 9497980402,9447402473,9497964186, 9947600389, 9497961927, 9447735091, 9846200103, 9497934740, 9497932981, 9497980879, 9497020185.
- See more at: http://www.mangalam.com/print-edition/keralam/75343#sthash.g6IpfJXK.dpuf
കടപ്പാട്  മംഗളം 

നൂറിലേറെ തവണ സരിതയെ വിളിച്ച എസ്ഐക്കെതിരെ അന്വേഷണമില


കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരെ നൂറിലേറെ തവണ ഫോണില്‍ വിളിക്കുകയും നിരവധി എസ്എംഎസ് അയക്കുകയും ചെയ്ത പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐക്കെതിരായ അന്വേഷണം അട്ടിമറിച്ചു. എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവുമായ സുരേഷ്ബാബുവിനെതിരെയുള്ള അന്വേഷണമാണ് രാഷ്ട്രീയസ്വാധീനത്താല്‍ ഉപേക്ഷിച്ചത്. സരിതയെ ഫോണില്‍ വിളിച്ചവരുടെ പട്ടിക പുറത്തുവന്നപ്പോഴാണ് എസ്ഐയുടെ വിവരവും പുറത്തായത്. എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും വേണ്ടെന്നുവച്ചതായാണ് വിവരം. സരിത അറസ്റ്റിലാകുംമുമ്പാണ് സുരേഷ്ബാബു പലതവണ ഫോണില്‍ വിളിച്ചത്. എന്നാല്‍, ഒരു കേസ് ഒത്തുതീര്‍ക്കുന്നതിന് വിളിച്ചു എന്ന മറുപടിയാണ് സുരേഷ്ബാബു നല്‍കിയത്. ഇത് അംഗീകരിച്ച് മേല്‍നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു. ഫോണ്‍ വിളിയെകുറിച്ചോ ഇവര്‍ തമ്മിലുള്ള ബന്ധത്തെകുറിച്ചോ അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. എസ്എംഎസ് സന്ദേശങ്ങളും പരിശോധിച്ചിട്ടില്ല. രാഷ്ട്രീയസ്വാധീനമുള്ള സുരേഷ് ഏതെങ്കിലും നേതാവിനുവേണ്ടിയാണൊ സരിതയെ വിളിച്ചത് എന്നും സംശയമുണ്ട്.
കടപ്പാട് ദേശാഭിമാനി 

സോളാർ തട്ടിപ്പ് നോക്കിനില്‍ക്കില്ല: കോടതി



കൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളില്‍ മൂകസാക്ഷിയായി നോക്കിനില്‍ക്കാനാവില്ലെന്ന് ഹൈക്കോടതി. പിആര്‍ഡി മുന്‍ ഡയറക്ടര്‍ ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് എസ് എസ് സതീശചന്ദ്രന്റെ നിരീക്ഷണം. സോളാര്‍ കേസിലെ പ്രതികള്‍ ബിജു രാധാകൃഷ്ണനും സരിത എസ് നായരും തന്റെ കക്ഷിയെയും കബളിപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിയെപ്പോലും പ്രതികള്‍ കബളിപ്പിച്ചുവെന്നും ഫിറോസിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ ക്രിമിനല്‍ക്കേസില്‍ പ്രതിയായിരുന്ന ഫിറോസ് 2013 വരെ സര്‍വീസില്‍ തുടര്‍ന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. കേസിലെ മറ്റു പ്രതികളുമായി ഫിറോസ് എസ്എംഎസ് മുഖേനയും ഇ-മെയില്‍ മുഖേനയും നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറല്‍ ടി അസഫ് അലി ചൂണ്ടിക്കാട്ടി. എഡിബി വായ്പ വാഗ്ദാനംചെയ്ത് 40 ലക്ഷം രൂപ തട്ടിയ കേസിലെ പരാതിക്കാരന് ബിജു രാധാകൃഷ്ണന്‍ എഡിബി ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തിക്കൊടുത്തത് ഫിറോസിനെയായിരുന്നു. സരിത എസ് നായരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്നാണ് പരിചയപ്പെടുത്തിയതെന്നും ഡിജിപി വാദിച്ചു. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്നും ഫിറോസിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചു. കോടതിനിര്‍ദേശത്തെത്തുടര്‍ന്ന് കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി. മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാകുംവരെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാന്‍ അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വിധിപറയാന്‍ മാറ്റി.